Click to learn more 👇

അന്ന് പണം കൊടുത്തു, ഇന്ന് ആധാരവും! ഇനിയാരും ഒരു രൂപ പോലും ഇതിന്റെ പേരില്‍ മോളി ചേച്ചിക്ക് കൊടുക്കരുതെന്ന് ഫിറോസ് കുന്നംപറമ്പിൽ വീഡിയോ കാണാം


വീടിന് ജപ്തി ഭീഷണി നേരിടുകയാണെന്നും സഹായിക്കണമെന്നും അഭ്യര്‍ത്ഥിച്ച്‌ നേരത്തെ നടി മോളി കണ്ണമാലി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ വീടിന്റെ ആധാരം തിരിച്ചെടുത്തുകൊടുത്തിരിക്കുകയാണ് ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്ബില്‍. ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളി കണ്ണമാലി ചേച്ചിക്ക് കൊടുക്കരുതെന്നും ഈ പ്രശ്നം മുഴുവനായും നമ്മള്‍ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

'സിനിമാ ഫീല്‍ഡില്‍ ഒരുപാട് ആള്‍ക്കാരുണ്ടെങ്കിലും ആരും എന്നെ ഇത്ര അകമഴിഞ്ഞ് സഹായിച്ചിട്ടില്ല. സത്യമായിട്ടും സഹായിച്ചിട്ടില്ല. സഹായിച്ചിട്ടുള്ള ആള്‍ക്കാരെയൊക്കെ എനിക്കറിയാം. അങ്ങനെയാരും എന്നെ സഹായിച്ചിട്ടില്ല. രണ്ടോ മൂന്നോ പേരേ എന്നെ സഹായിച്ചിട്ടുള്ളൂ. എന്റെ ജീവിതം തന്നെ എനിക്ക് തിരിച്ച്‌ തന്നിരിക്കുകയാണ് ഇപ്പോള്‍. ചേച്ചിക്ക് ഒരുപാട് നന്ദിയുണ്ട്. മകന് വേണ്ടി എല്ലാ ദിവസവും ദൈവത്തിനോട് പ്രാര്‍ത്ഥിക്കും. എന്റെ മക്കള്‍ക്ക് പുറത്തേക്ക് ഇറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയിലാക്കി ചാനലുകാര്‍.'- മോളി കണ്ണമാലി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്......

ഈ പ്രശ്നം മുഴുവനായും നമ്മള്‍ പരിഹരിച്ചിട്ടുണ്ട്......

നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും

ശ്വാസകോശ രോഗം ബാധിച്ച്‌ മൂന്നാഴ്ച മുന്‍പ് അത്യാസന്ന നിലയില്‍ മോളിചേച്ചി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു തുടര്‍ചികിത്സക്കും ഹോസ്പിറ്റല്‍ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോള്‍ ചികിത്സക്ക് 2 ലക്ഷത്തി 50,000/-രൂപ നല്‍കിയിരുന്നു

പിന്നീട് സുഖം പ്രാപിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നിരുന്നു അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച്‌ പറഞ്ഞത് വീട് ജപ്തി ആവാന്‍ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാന്‍ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം

ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീര്‍ക്കാന്‍ സാധിച്ചു

ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ

ആ വാക്കുകള്‍ നിങ്ങള്‍ കേട്ടില്ലേ

ഇതൊക്കെയാണ് ഈ പ്രവര്‍ത്തനത്തിലെ നമ്മുടെ ലാഭം.......


 

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.