Click to learn more 👇

നല്ല ശമ്പളം കിട്ടുന്ന ജോലി ഉണ്ടെങ്കിലും ആർഭാട ജീവിതത്തിനായി തട്ടിയെടുത്തത് കാൽക്കോടിയോളം രൂപ ഒടുവിൽ പോലീസ് പിടിയിൽ.


ചേര്‍ത്തല: പോസ്റ്റ് ഓഫീസില്‍ നിക്ഷേപമായി സ്വീകരിച്ച 21 ലക്ഷത്തോളം രൂപ തിരിമറി നടത്തിയ കേസില്‍ വനിതാ പോസ്റ്റ് മാസ്റ്റര്‍ റിമാന്‍ഡില്‍.

മാരാരിക്കുളം വടക്ക് പോസ്റ്റ് ഓഫീസിലെ ഗ്രാമീണ്‍ ഡാക്ക് സേവക് (പോസ്റ്റ് മാസ്റ്റര്‍) പള്ളിപ്പുറം പാമ്ബുംതറയില്‍ അമിതാനാഥിനെയാണ് (29) മാരാരിക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

നിക്ഷേപകര്‍ക്ക് വ്യാജ അക്കൗണ്ട് നമ്ബരുകള്‍ സ്വന്തം കൈപ്പടയില്‍ എഴുതി നല്‍കിയിരുന്നു. പണം അക്കൗണ്ടില്‍ ഇട്ടിട്ടുണ്ടെന്ന് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ച ശേഷം അക്കൗണ്ട് ബുക്കില്‍ തുക രേഖപ്പെടുത്തി ഓഫീസ് സീല്‍ പതിച്ചു നല്‍കുന്നതും പതിവായിരുന്നു. ഈ പണം ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.ഇവര്‍ക്ക് 20,000 രൂപയ്ക്കു മേല്‍ മാസശമ്ബളം ഉണ്ടായിരുന്നു.

മാരാരിക്കുളം പൊലീസ് സ്റ്റേഷനില്‍ അമിതാനാഥിനെതിരെ ഇരുപതോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സി.ഐ എ.വി.ബിജുവിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഇ.എം.സജീര്‍, ജാക്സണ്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ലതി, മഞ്ജുള എന്നിവര്‍ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ആളുകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.