ലക്നൗ: പ്രണയം നടിച്ച് വിവാഹ വാഗ്ഗാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതം മാറ്റുകയും ചെയ്തെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.
ഉത്തര്‍പ്രദേശിലാണ് സംഭവം. ഹിന്ദു യുവാവെന്ന പേരില്‍ പെണ്‍കുട്ടിയുമായി അടുപ്പത്തിലായ ആബിദ് എന്ന യുവാവാണ് ഇരുപത്തിനാലുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. യുവാവ് തന്നെ മാംസ ഭക്ഷണം കഴിക്കാനും പ്രതിയായ യുവാവിന്റെ പിതാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും നിര്‍ബന്ധിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.
അങ്കിത് എന്ന പേരിലാണ് യുവാവ് 24 കാരിയുമായി അടുപ്പത്തിലാകുന്നത്. പിന്നീട് വിവാഹം കഴിക്കാമെന്ന് ഉറപ്പ് പറഞ്ഞ് ആബിദ് യുവതിയെ ശാരീരികബന്ധത്തിനു പ്രേരിപ്പിച്ചു.
പലതവണ ലൈംഗിക ബന്ധതത്തില്‍ ഏര്‍പ്പെട്ടു. പിന്നീടാണ് യുവതി താൻ വഞ്ചിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. യുവാവ് മാംസം കഴിക്കുകയും യുവതിയെ കഴിക്കാൻ നിര്‍ബന്ധിക്കുകയും ചെയ്തതോടെ സംശയം തോന്നി ചോദ്യം ചെയ്തതോടെയാണ് ചതി മനസിലാക്കുന്നത്.
ചോദ്യം ചെയ്തതോടെ സ്വകാര്യദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി തന്നെ പീഡിപ്പിച്ചുവെന്നും യുവതി പരാതിയില്‍ ആരോപിച്ചതായി ഇന്ത്യാ ടുഡേ റുപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ തന്നെ നിര്‍ബന്ധിച്ച് മതം മാറ്റിയതായും, യുവാവിന്‍റെ പിതാവുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാനും മാംസഭക്ഷണം കഴിക്കാനും ആവശ്യപ്പെട്ടെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
പൊലീസിനെ സമീപിക്കുമെന്ന് പറഞ്ഞതോടെ യുവാവിന്റെ കുടുംബാംഗങ്ങള്‍ മര്‍ദിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. പ്രതിയായ ആബിദിന്‍റെ വീട്ടില്‍ തടവുകാരിയെപ്പോലെയായിരുന്നു യുവതി. അവിടെ നിന്ന് ഓടിരക്ഷപ്പെട്ട യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ കേസെടുത്തതായി സിറ്റി പൊലീസ് സൂപ്രണ്ട് രാഹുല്‍ ഭാട്ടി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.