Click to learn more 👇

ഭരിച്ച്‌ മിച്ചം പിടിച്ചത് 37.5 കോടി; ട്വൻ്റി20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ പുതിയ പദ്ധതി; വൈദ്യുതി-ഗ്യാസ് സബ്‌സിഡി നല്‍കാനൊരുങ്ങി ട്വൻ്റി ട്വൻ്റി ; ലക്ഷ്യമിടുന്നത് ജനക്ഷേമ പദ്ധതികള്‍


 

പഞ്ചായത്തുകളിലെ പദ്ധതി വിഹിതത്തില്‍ നിന്നും ട്വൻ്റി ട്വൻ്റി മിച്ചംപിടിച്ചത് ഒന്നും രണ്ടും ലക്ഷ്യമല്ല, കോടികളാണ്.

ഇത് ജനങ്ങളിലേക്ക് തന്നെ എത്തിക്കാനുള്ള ജനക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയാണ് പാർട്ടി. 


കിഴക്കമ്ബലം, ഐക്കരനാട് പഞ്ചായത്തുകളില്‍ പദ്ധതി വിഹിതത്തില്‍ നിന്നും മിച്ചം പിടിച്ച തുക ഉപയോഗിച്ചാണ് പുതിയ പദ്ധതികള്‍ ട്വൻ്റി ട്വൻ്റി പ്രഖ്യാപിച്ചത്. വൈദ്യുതിയിലും പാചക വാതകത്തിലും പഞ്ചായത്തില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് വരുന്ന ചെലവിൻ്റെ 25 ശതമാനം തുക നല്‍കാനാണ് തീരുമാനം.


കിഴക്കമ്ബലം പഞ്ചായത്തില്‍ നീക്കിയിരിപ്പുള്ള 25 കോടിയും ഐക്കരനാട് പഞ്ചായത്തില്‍ നീക്കിയിരിപ്പുള്ള 12.5 കോടി രൂപയും ഇതിനായി ചെലവഴിക്കും. പാർട്ടി ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 


രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിയെന്നും തങ്ങള്‍ ഭരിക്കുന്ന രണ്ട് പഞ്ചായത്തുകളിലും ജനത്തിൻ്റെ ജീവിത ചെലവ് ഇതിലൂടെ കുറയ്ക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം രണ്ടര കോടി രൂപയാണ് എല്ലാ വികസന പ്രവർത്തനങ്ങള്‍ക്ക് ശേഷവും രണ്ട് പഞ്ചായത്തുകളിലും മിച്ചം പിടിച്ചത്.


സദ്‌ഭരണം കാഴ്ചവച്ചാല്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ഇത് സാധ്യമാണ്. മിച്ചം പിടിക്കുന്ന പണം ബാങ്കിലിട്ട് പലിശ ഉണ്ടാക്കലല്ല ഒരു തദ്ദേശസ്ഥാപനത്തിന്റെ ജോലി. അത് ജനങ്ങളിലേക്ക് തന്നെ എത്തിക്കാനാണ് ശ്രമിക്കേണ്ടതെന്നും സാബു എം.ജേക്കബ് കൂട്ടിച്ചേർത്തു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക