Click to learn more 👇

പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി;വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍


 

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു.


വർധന ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാൻമന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വർധന ബാധകമാണ്. 


14.2 കിലോഗ്രാം പാചകവാതകമടങ്ങിയ സിലിണ്ടറിന്റെ വില 803 രൂപയില്‍ നിന്ന് 853 രൂപയായി. സാധാരണ ഉപഭോക്താക്കള്‍ ഈ വിലയാണ് ഇനി നല്‍കേണ്ടത്. ഉജ്ജ്വല പദ്ധതിയിലുള്‍പ്പെടുന്ന ഉപഭോക്താക്കള്‍ സിലിണ്ടറിന് 553 രൂപ നല്‍കണം. 500 രൂപയായിരുന്നു നിലവിലെ വില. രാജ്യത്തെ പാചകവാതകവില സർക്കാർ രണ്ടാഴ്ച കൂടുമ്ബോള്‍ അവലോകനം ചെയ്യുമെന്നും ഹർദീപ് സിങ് പുരി അറിയിച്ചു. 


പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കൂട്ടിയതിനെ കുറിച്ചും മന്ത്രി പരാമർശിച്ചു. എക്സൈസ് തീരുവയിലെ വർധനവ് സാധാരണ ഉപഭോക്താക്കളെ ഒരുവിധത്തിലും ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വിലയില്‍ ബാരലിന് 60 ഡോളർ കുറവ് വന്നതായും അദ്ദേഹം പറഞ്ഞു. എക്സൈസ് തീരുവയില്‍ നിലവിലുണ്ടായ വർധനവിന്റെ ഭാരം എണ്ണക്കമ്ബനികള്‍ വഹിക്കുമെന്നും എന്നാല്‍ ക്രമേണ പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക