Click to learn more 👇

200 മില്യണ്‍ ഡോളരറിന് ക്രിസ്റ്റ്യാനോ ഇനി മുതല്‍ സൗദി ക്ലബ്ബില്‍; സ്വന്തമാക്കിയത് ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക്


 

റിയാദ്: പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യയിലെ അൽ നാസർ ക്ലബ്ബുമായി ചരിത്രത്തിലെ ഏറ്റവും വലിയ തുകയ്ക്ക് കരാർ ഒപ്പിട്ടു.

പരസ്യവരുമാനം ഉൾപ്പെടെ 200 മില്യൺ ഡോളർ (ഏകദേശം 1950 കോടി രൂപ) വാർഷിക വരുമാനമുള്ള രണ്ടര വർഷത്തേക്കാണ് കരാർ.  

പുതുവർഷമായ നാളെ മുതൽ കരാർ പ്രാബല്യത്തിൽ വരുമെന്ന് അൽ നാസർ ക്ലബ് അറിയിച്ചു.

മാസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടിരിക്കുകയാണ് സൂപ്പർ താരത്തിന്റെ സൗദി പ്രവേശനം.  

സൗദി ലീഗിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നായ അൽ നാസറിന്റെ ഏഴാം നമ്പർ ജേഴ്‌സിയാണ് ക്രിസ്റ്റ്യാനോ ഇനി അണിയുക.  

കരാർ ഒപ്പിട്ടതായി അൽ നാസർ ക്ലബ് ഔദ്യോഗികമായി അറിയിച്ചു. സൗദി കായിക മന്ത്രിയും ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്തു. ക്രിസ്റ്റ്യാനോയുടെ അവസാന ക്ലബ്ബായ മാഞ്ചസ്റ്ററിൽ 100 മില്യൺ ഡോളറായിരുന്നു പ്രതിഫലം.  റൊണാൾഡോയ്ക്ക് അതിന്റെ ഇരട്ടി ലഭിക്കും.


കഴിഞ്ഞ മാസം മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ റദ്ദാക്കിയത് മുതൽ 37 കാരനായ റൊണാൾഡോയുടെ  അൽ-നാസറിലേക്കുള്ള നീക്കം ചർച്ചയിലാണ്. 

ചാമ്പ്യൻസ് ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിലൊന്നിൽ ചേരാൻ റൊണാൾഡോയ്ക്ക് താൽപ്പര്യമുണ്ടായിരുന്നു.  

എന്നാൽ ലഭ്യമായ ഏറ്റവും ഉയർന്ന ഓഫർ നൽകി സൗദി ക്ലബ് സൂപ്പർ താരത്തെ സ്വന്തമാക്കി. 1955-ൽ സ്ഥാപിതമായ സൗദി അറേബ്യയിലെ അൽ-നാസർ ക്ലബ് ഇന്ന് പശ്ചിമേഷ്യയിലെ ഏറ്റവും മികച്ച ക്ലബ്ബുകളിലൊന്നാണ്. റിയാദ് ആസ്ഥാനമായുള്ള ക്ലബിലേക്ക് ക്രിസ്റ്റ്യാനോ എത്തുന്നതോടെ സൗദിയുടെ കായിക ചിത്രവും മാറും.