Click to learn more 👇

വീട്ടിലെ മോഷണം അറിഞ്ഞ് ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു; പ്രതി ഇളയ സഹോദരന്‍


ചെറുത്തോണി: വീട്ടിലെ മോഷണവിവരം കേട്ട് ഗൃഹനാഥന്‍ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിലെ പ്രതി അനുജൻ.

വീട്ടുകാർ തീര്‍ഥാടനത്തിനുപോയപ്പോൾ വീട് കുത്തിത്തുറന്ന് 75 കിലോ കുരുമുളക് മോഷ്ടിച്ച കേസിൽ രാജമുടി പതിനേഴുകമ്ബനി മണലേല്‍ അനില്‍കുമാറിനെ(57) വ്യാഴാഴ്ച മുരിക്കാശ്ശേരി പോലീസ് അറസ്റ്റുചെയ്തു.  പഴനി തീര്‍ഥാടനം കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു ഗൃഹനാഥന്‍ മണലേല്‍ വിശ്വനാഥന്‍ വാഹനത്തില്‍ കുഴഞ്ഞുവീണു മരിച്ചത്.

സമീപ പ്രദേശത്താണ് ഇയാൾ താമസിക്കുന്നത്. മോഷ്ടിച്ച കുരുമുളക് തോപ്രാംകുടിയിലെ കടയിലാണ് ഇയാൾ വിറ്റത്.

 ഇയാൾ തനിച്ചാണ് താമസിക്കുന്നത്. ഭാര്യ വിദേശത്താണ്. വിശ്വനാഥനും കുടുംബവും തീർഥാടനത്തിന് പോയതറിഞ്ഞ അനിൽകുമാർ വീടിന്റെ പിൻവശത്തെ വാതിൽ കുത്തിത്തുറന്ന് വീടിനുള്ളിൽ രണ്ട് പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 75 കിലോ കുരുമുളക് മോഷ്ടിച്ചു. വീട്ടിൽ കയറി അലമാരയും മേശയും കുത്തിത്തുറന്നു.

വിശ്വനാഥനും കുടുംബവും തീർഥാടനത്തിന് പോകുന്ന വിവരം അറിഞ്ഞ രണ്ടുപേരിൽ ഒരാളാണ് അനിൽകുമാർ. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് വീടിന് തീവെച്ച് തെളിവ് നശിപ്പിക്കാനും പ്രതി പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു.  

മോഷണം നടത്തിയ ശേഷം ഗ്യാസ് സിലിണ്ടർ എടുത്ത് വീടിന്റെ ഹാളിൽ കൊണ്ടുവന്ന് വെച്ചിരുന്നു.

മുരിക്കാശ്ശേരി എസ്.എച്ച്‌.ഒ. റോയ്‌ എന്‍.എസ്., എസ്.ഐ. സാബു തോമസ്, എസ്.സി.പി.ഒ.മാരായ അഷറഫ് കാസിം, അഷറഫ് ഇ.കെ., സി.പി.ഒ. ജയേഷ്‌ ഗോപി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.