Click to learn more 👇

ബ്രഹ്മപുരത്ത് വീണ്ടും തീപിടിത്തം; തീയണയ്ക്കാന്‍ ശ്രമിച്ച്‌ ഫയര്‍ ഫോഴ്‌സ്, വീണ്ടും കടുത്ത ആശങ്ക


കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും അഗ്നിബാധ. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള തീവ്ര ശ്രമത്തിലാണ്. കൂടുതല്‍ ഫയര്‍ഫോഴ്സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

സെക്ടര്‍ ഏഴിലാണ് ഇന്ന് തീപിടുത്തം ഉണ്ടായത്. രണ്ടാഴ്ച യോളം നീണ്ടുനിന്ന തീപിടുത്തത്തിെന്‍റ പുകയൊഴിയും മുന്‍പെയാണ് വീണ്ടും അഗ്നിബാധ. പുതിയ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിജാഗ്രത പുലര്‍ത്തുകയാണ്. വീണ്ടും തീപിടിത്തം ഉണ്ടായേക്കാമെന്ന് കണക്കിലെടുത്ത മുന്‍കരുതല്‍ സ്വീകരിച്ചതിനാല്‍ ഇത്തവണ തീ ഉടന്‍ നിയന്ത്രണ വിധേയമാകുമെന്നാണ് അധികൃതര്‍ കരുതുന്നത്. രണ്ട് മണിക്കൂര്‍ കൊണ്ട് തീയണക്കാന്‍ കഴിയുമെന്നാണ് അഗ്നിശമന സേന പറയുന്നത്.

പ്ലാസ്റ്റിക് കൂട്ടിയിട്ടിരുന്നതില്‍ നിന്നുമാണ് തീ പടര്‍ന്നതെന്ന് പറയുന്നു. പുകഞ്ഞ് കത്തി മാലിന്യകൂനക്ക് മുകളിലേക്ക് എത്തുമ്ബോഴാണ് ഇത് അറിയാന്‍ സാധിക്കുക. വെള്ളം പമ്ബ് ചെയ്യുന്നതിനു പുറമെ, മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാലിന്യനീക്കി തീ അണക്കാനുള്ള ശ്രമവും നടക്കുന്നത്.

നേരത്തെ മാര്‍ച്ച്‌ രണ്ടിന് ആരംഭിച്ച തീപിടിത്തം മാര്‍ച്ച്‌ 13നാണ് പൂര്‍ണമായും അണച്ചത്. വീണ്ടും തീപിടിത്തം ഉണ്ടായത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുകയാണ്. കഴിഞ്ഞ തീപിടിത്തം സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും നാട്ടുകാര്‍ മാറി വന്നതെയുള്ളൂ.

നേരത്തെയുള്ള തീയും പുകയും അണഞ്ഞതിനു ശേഷം വായുവിലും കുടിവെള്ള സ്രോതസ്സുകളിലുമുണ്ടായ ഗുരുതരമായ മലിനീകരണം ഗര്‍ഭിണികള്‍, വൃദ്ധജനങ്ങള്‍, കുട്ടികള്‍ എന്നിവരെ വളരെ ദോഷകരമായി ബാധിച്ചതായാണ് വിലയിരുത്തല്‍. സസ്യങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, പക്ഷികള്‍, നാടന്‍ മത്സ്യങ്ങള്‍ തുടങ്ങിയവയെയും മലിനീകരണം ദോഷകരമായി ബാധിച്ചതായി നാട്ടുകാര്‍ പറയുന്നു. ഈ സാഹചര്യത്തില്‍ പുതിയ അഗ്നിബാധ എത്രയും വേഗം അണയ്ക്കാന്‍ കഴിയണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.