Click to learn more 👇

മുങ്ങിത്താഴുന്നത് നോക്കി നിന്നു രക്ഷിച്ചില്ല യുവാവിന്റെ മരണത്തിൽ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പിടിയിൽ.


തിരുവനന്തപുരം: യുവാവിന്റെ മുങ്ങിമരണത്തില്‍ സുഹൃത്തുക്കള്‍ പിടിയില്‍. തുറവൂര്‍ കുളത്തിന്‍കകര വീട്ടില്‍ പ്രശാന്ത് കുമാര്‍ (32) കരമനയാറ്റില്‍ മുങ്ങിമരിച്ച സമയത്ത് സംഭവസ്ഥലത്തുണ്ടായിരുന്ന പ്രവീണ്‍, ശ്രീജിത്ത് എന്നിവരെയാണ് മലയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇവര്‍ പെരുകാവ് തൈവിള സ്വദേശികളാണ്.

സംഭവസ്ഥലത്ത് ഉണ്ടായിരുന്നിട്ടും ഇവര്‍ പ്രശാന്ത് മുങ്ങിത്താഴുന്നത് നോക്കി നില്‍ക്കുകയായിരുന്നു. മറ്റുള്ളവരെ അപകടവിവരം അറിയിക്കാനോ മുങ്ങിത്താഴുന്ന സുഹൃത്തിനെ രക്ഷിക്കാനോ ഇവര്‍ ശ്രമിച്ചില്ല. പ്രശാന്തിന്റേത് മുങ്ങിമരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. അന്നേ ദിവസം കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്.

കരമനയാറിന്റെ പെരുകാവ് ശാസ്താംകോവിലിന് സമീപത്തെ കടവിലിരുന്ന് മൂന്ന് പേരും മദ്യപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശാന്ത് മദ്യലഹരിയില്‍ കുളിക്കാനിറങ്ങിയത്. പിന്നാലെ മുങ്ങിത്താഴുകയായിരുന്നു

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.