Click to learn more 👇

ഷബാന വീട്ടിലേക്ക് ക്ഷണിച്ചത് ശാരീരിക ബന്ധത്തിന്: 65 കാരന്‍ രാത്രി യുവതിയുടെ വീട്ടിലെത്തിയതോടെ തടഞ്ഞുവെച്ചത് 5 പേര്‍ ചേര്‍ന്ന്


 മലപ്പുറം: പെരിന്തല്‍മണ്ണയില്‍ അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍ പെടുത്തിയ സംഘത്തെ കുറിച്ച്‌ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

പരാതിക്കാരനായ അറുപത്തഞ്ചുകാരനെ ഫോണിലൂടെയാണ് മേലേകാപ്പുപറമ്ബ് സ്വദേശിനി പൂതൻകോടൻ വീട്ടില്‍ ഷബാന പരിചയപ്പെടുന്നത്. തുടര്‍ന്ന് സംസാരം ലൈംഗിക കാര്യങ്ങളിലേക്ക് കടന്നു. ഇതിനിടെ 37കാരിയായ ഷബാന അറുപത്തഞ്ചുകാരനെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. രാത്രിയില്‍ വീട്ടിലെത്താനായിരുന്നു യുവതിയുടെ നിര്‍ദ്ദേശം.

ആലിപ്പറമ്ബ് സ്വദേശിയായ മധ്യ വയസ്‌കനില്‍ നിന്നും രണ്ടു ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. ഇതിന് പിന്നാലെ ഇയാള്‍ ഷബാനക്കും മറ്റ് അഞ്ചു പേര്‍ക്കുമെതിരേ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മൊബൈല്‍ ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി മാര്‍ച്ച്‌ 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായും ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഷബാനയെ കൂടാതെ സംഘത്തിലെ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലിപ്പറമ്ബ് വട്ടപറമ്ബ് സ്വദേശി പീറാലി വീട്ടില്‍ ( 37), താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് (22 ) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. സംഘത്തിലെ മറ്റു മൂന്നുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം അറസ്റ്റിലായ യുവതി

അറുപത്തഞ്ചുകാരനെതിരേ നേരത്തേ പരാതി നല്‍കിയിരുന്നു. മാര്‍ച്ച്‌ 17-ന് രാത്രി തന്റെ വീട്ടിലേക്ക്‌ അതിക്രമിച്ചുകയറി അപമാനിക്കാൻ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു. ഇതിലും പോലീസ് കേസെടുത്തിട്ടുണ്ട്.

പെരിന്തല്‍മണ്ണ സി ഐ പ്രേംജിത്ത്, എസ് ഐ ഷിജോ സി തങ്കച്ചൻ, എസ് സി പി ഓ ഷൗക്കത്ത്, രാകേഷ്, മിഥുൻ, സി പി ഒ സല്‍മാൻ പള്ളിയാല്‍ തൊടി, സജീര്‍ മുതുകുര്‍ശ്ശി, അജിത്ത്, സൗമ്യ എന്നിവര്‍ അടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റ് മുമ്ബാകെ ഹാജരാക്കി പ്രതികളെ റിമാന്റ് ചെയ്തു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.