ഇടുക്കി: തമിഴ്നാട്ടിലെ കമ്ബം ടൗണില്‍ ജനത്തെ പരിഭ്രാന്തിയിലാക്കി അരിക്കൊമ്ബൻ. ഇതുവരെ ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു.ആനയെ കണ്ട് പേടിച്ചോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു.
അരിക്കൊമ്ബനെ തുരത്താനുള്ള ശ്രമത്തിനിടെയും ചിലര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളുണ്ട്.
ആനയുടെ തുമ്ബിക്കൈയില്‍ മുറിവുണ്ടെന്ന് വനംവകുപ്പ് അറിയിച്ചു. ജനങ്ങള്‍ സുരക്ഷിതമായി വീട്ടിലിരിക്കണമെന്ന് തമിഴ്നാട് പൊലീസ് മുന്നറിയിപ്പ് നല്‍കി. തേനി എസ് പി സ്ഥലത്തെത്തിയിട്ടുണ്ട്. ആനയെ മയക്കുവെടിവച്ച് പിടികൂടാനാണ് ശ്രമം. തമിഴ്നാട് വനംവകുപ്പ് ഇന്ന് തന്നെ ഉത്തരവിറക്കിയേക്കും.
കുങ്കിയാനകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ സജ്ജമാണെന്ന് അധികൃതര്‍ അറിയിച്ചു. ആകാശത്തേക്ക് വെടിവച്ച് കാട്ടിലേക്ക് വിടാനും ശ്രമിക്കുന്നുണ്ട്. ഇടുക്കി ചിന്നക്കനാല്‍ ഭാഗത്തേക്കാണ് ആന നീങ്ങുന്നത്.
കമ്ബത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലെത്താം. വെറും എണ്‍പത്തിയെട്ട് കിലോമീറ്റര്‍ മാത്രമാണ് ദൂരം.
കേരളാ വനംവകുപ്പും ആനയെ സൂക്ഷ്‌മമായി നീരീക്ഷിച്ചുവരികയാണ്. ഇന്നലെ രാത്രി തമിഴ്നാട്ടിലെ ലോവര്‍ ക്യാമ്ബിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിലാണ് ആനയുണ്ടായിരുന്നത്. രാവിലെയോടെ കമ്ബത്ത് ജനവാസ മേഖലയില്‍ എത്തി. ആന കഴിഞ്ഞ ദിവസം കുമളിയില്‍ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയെത്തിയിരുന്നു.