Click to learn more 👇

കാമുകന് അയച്ച നഗ്നചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ വിദ്യാര്‍ത്ഥിനി ഹാക്കറുടെ സഹായം തേടി : ഹാക്കര്‍ പണവും നഗ്നചിത്രവും കൈക്കലാക്കി


 കോട്ടയം: കാമുകന് അയച്ച നഗ്നചിത്രങ്ങള്‍ തിരിച്ചെടുക്കാന്‍ ഹാക്കറുടെ സഹായം തേടി വിദ്യാര്‍ത്ഥിനിയില്‍ നിന്ന് ഹാക്കര്‍ പണവും നഗ്നചിത്രവും കൈക്കലാക്കി.

സംഭവത്തില്‍ പണം തട്ടിയ യുവാവിനെ പോലീസ് പിടികൂടി. പറവൂര്‍ നോര്‍ത്ത് കുത്തിയതോട് ചെറുകടപ്പറമ്ബില്‍ താമസിക്കുന്ന മുണ്ടക്കയം കൂട്ടിക്കല്‍ പുതുപ്പറമ്ബില്‍ വീട്ടില്‍ ഇഷാം നജീബിനെ (22) ഏറ്റുമാനൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ പ്രസാദ് ഏബ്രഹാം വര്‍ഗീസ് അറസ്റ്റ് ചെയ്തു.

പ്രണയത്തിലായിരുന്നപ്പോള്‍ കാമുകനു നല്‍കിയ ചിത്രങ്ങള്‍ ഫോണില്‍നിന്ന് ഹാക്ക് ചെയ്ത് തരാമെന്നും പറഞ്ഞ് കാമുകന്റെ സുഹൃത്ത് വിദ്യാര്‍ഥിനിയെ അറിയിക്കുകയായിരുന്നു.ഇതിന് വിദ്യാര്‍ഥിനി സമ്മതിച്ചതോടെ വീണ്ടും വിളിച്ച്‌ ചിത്രങ്ങള്‍ കണ്ടെത്തിയെന്നും താരതമ്യം ചെയ്തുനോക്കാന്‍ പുതിയ നഗ്നചിത്രങ്ങള്‍ അയച്ചുനല്‍കാനും ആവശ്യപ്പെട്ടു. എന്നാല്‍, ചിത്രങ്ങള്‍ നല്‍കാന്‍ വിദ്യാര്‍ഥിനി തയ്യാറായില്ല.

തുടര്‍ന്ന് വിവരം വിദ്യാര്‍ഥിനി തന്റെ കൂട്ടുകാരിയെ അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ പരിചയപ്പെട്ട തന്റെ സുഹൃത്തായ പുതിയ ഹാക്കറെ കൂട്ടുകാരി പരിചയപ്പെടുത്തി. കാര്യങ്ങളറിയിച്ചതോടെ ചിത്രങ്ങള്‍ തിരിച്ചെടുത്തുനല്‍കാമെന്ന് പുതിയ ഹാക്കര്‍ ഉറപ്പുനല്‍കി.

എന്നാല്‍ ചിത്രങ്ങള്‍ വീണ്ടെടുത്തെന്നും താരതമ്യംചെയ്യാന്‍ വിദ്യാര്‍ഥിനിയോട് നഗ്നചിത്രങ്ങള്‍ അയച്ചുതരാനും പുതിയ ഹാക്കര്‍ ആവശ്യപ്പെട്ടു. ഇതോടെ വിദ്യാര്‍ഥിനി സ്വന്തം നഗ്നചിത്രങ്ങളെടുത്ത് അറസ്റ്റിലായ ഹാക്കര്‍ക്ക് അയച്ചുനല്‍കുകയായിരുന്നു. 

11111111

പിന്നീട് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി കാല്‍ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. 

ഇതോടെ കൂട്ടികാരിയുടെ മാല പണയംവെച്ച കാല്‍ലക്ഷം രൂപ നല്‍ക്കുകയായിരുന്നു. എന്നാല്‍ ഭീഷണി തുടര്‍ന്നു. ഇതോടെ വിദ്യാര്‍ത്ഥിനി പോലീസില്‍ പരാതി നല്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹാക്കറെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.