വാഷ്റൂമില്‍ ഫോണും കൊണ്ട് പോകുന്ന പതിവുണ്ടോ ? എങ്കില്‍ സൂക്ഷിച്ചോ... പണി പിന്നാലെ വരുന്നുണ്ട്. വാഷ്റൂമില്‍ നിന്ന് ഇറങ്ങുമ്ബോള്‍ ദശലക്ഷണക്കണക്കിന് ബാക്ടീരിയകളെ കൂടിയാണ് നിങ്ങള്‍ ദിവസം മുഴുവൻ കൂടെ കൊണ്ട് ഇറങ്ങുന്നത്.
നോര്‍ഡ് വിപിഎന്നിന്റെ പഠനമനുസരിച്ച് 10 ല്‍ ആറ് പേരും ഫോണ്‍ വാഷ്റൂമില്‍ കൊണ്ടുപോകുന്നവരാണ്, പ്രത്യേകിച്ച് ചെറുപ്പക്കാര്‍.
പഠനത്തില്‍ പങ്കെടുത്തവരില്‍ 61.6 ശതമാനം പേരും ടോയ്‌ലറ്റ് സീറ്റിലിരുന്ന് തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളായ ഫേസ്ബുക്ക്, ട്വിറ്റര്‍, ഇൻസ്റ്റാഗ്രാം എന്നിവ പരിശോധിക്കുന്നുണ്ടെന്ന് സമ്മതിച്ചു. സ്‌മാര്‍ട്ട്‌ഫോണ്‍ അഡിക്ഷൻ ഒരു മോശം ശീലമായി കാണാമെങ്കിലും, അതിലും മോശമായ കാര്യമാണ് ഈ ശീലത്തിലൂടെ സ്‌മാര്‍ട്ട്‌ഫോണുകളെ മാരകമായ ബാക്ടീരിയകളുടെയും രോഗാണുക്കളുടെയും കേന്ദ്രങ്ങളാക്കി മാറ്റുന്നത്. ആളുകള്‍ ടോയ്‌ലറ്റ് സീറ്റിലിരിക്കുമ്ബോള്‍ ബാക്ടീരിയകളും രോഗാണുക്കളും അവരുടെ കൈകളിലൂടെ സ്മാര്‍ട്ട്‌ഫോണിന്റെ ഉപരിതലത്തിലേക്ക് കടക്കുന്നു.
തുടര്‍ച്ചയായി സ്‌മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുമ്ബോള്‍ ഈ ബാക്ടീരിയകള്‍ നമ്മുടെ വായ, കണ്ണ്, മൂക്ക് എന്നിവയിലൂടെ ശരീരത്തിനുള്ളില്‍ എത്തുന്നു. 28 ദിവസം വരെ മൊബൈല്‍ ഫോണ്‍ സ്ക്രീനുകളില്‍ രോഗാണുക്കള്‍ക്ക് ജീവിക്കാൻ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അണുബാധ നിയന്ത്രണ വിദഗ്ധൻ ഡോ. ഹ്യൂ ഹെയ്ഡൻ യാഹൂ ലൈഫ് യുകെയോട് പറയുന്നത് അനുസരിച്ച് സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് ടോയ്‌ലറ്റ് സീറ്റുകളേക്കാള്‍ പത്തിരട്ടി വരെ അണുക്കളെ വഹിക്കാൻ കഴിയും.
ടോയ്‌ലറ്റ് സീറ്റുകളില്‍ സ്റ്റാഫൈലോകോക്കസ് ഓറിയസ് ഉള്‍പ്പെടെ വിവിധ തരത്തിലുള്ള ദോഷകരമായ അണുക്കള്‍ അടങ്ങിയിരിക്കാം. ഈ രോഗകാരികള്‍ യൂറിനറി ഇൻഫക്ഷൻ, വയറുവേദന, വയറിളക്കം, അണുബാധകള്‍, ഭക്ഷ്യവിഷബാധ, കുരു പോലുള്ള ചര്‍മ്മ അണുബാധകള്‍, സൈനസൈറ്റിസ് പോലുള്ള ശ്വാസകോശ സംബന്ധമായ അണുബാധകള്‍, മറ്റ് രോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകും.
ഫോണ്‍ വാഷ്റൂമിലേക്ക് കൊണ്ടുപോകുമ്ബോള്‍ ഓര്‍ക്കുക, ഫോണ്‍ മാത്രമല്ല മലീനമാകുന്നത് നിങ്ങളുടെ ഇയര്‍ബഡുകളോ മറ്റ് ഗാഡ്‌ജെറ്റുകളോ ഒക്കെ മലിനമാക്കാൻ സാധ്യതയുണ്ട്. ആരോഗ്യത്തിനും ശുചിത്വത്തിനും മുൻഗണന നല്‍കാൻ ശ്രമിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്.