കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ മുംബൈ സ്വദേശികളായ രണ്ടു പേരെ ദില്ലിയില്‍ നിന്ന് തൃശൂര്‍ അന്തിക്കാട് പൊലീസ് പിടികൂടി.
6 മുതല്‍ 12 ലക്ഷം വരെയാണ് ഇവര്‍ ഓരോരുത്തരില്‍ നിന്നായി വാങ്ങിയത്. താനെ സ്വദേശികളായ ജോജോ വില്‍ഫ്രഡ് ക്രൂയിസ് (46), സഹോദരൻ ജൂലിയസ് വില്‍ഫ്രഡ് ക്രൂയിസ് (38) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ എറണാകുളം ജില്ലകളില്‍ നിന്നടക്കം 18 പേരാണ് ഇവരുടെ തട്ടിപ്പിന് ഇരയായത്. പണം പോയവരില്‍ കൂടുതലും തൃശൂര്‍ ജില്ലക്കാരാണ്.
തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശിനി ബിജി പ്രൊവിൻ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്തിക്കാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. നിരവധി പേരാണ് ഇത്തരത്തില്‍ പറ്റിക്കപ്പെടുന്നത്. വിദേശ രാജ്യങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്ത് പണം പോവുന്നത് നിരവധി പേര്‍ക്കാണ്.