രാജ്യത്ത് വീണ്ടും ശ്രദ്ധാ വാല്‍ക്കര്‍ മോഡല്‍ കൊലപാതകം. ലിവിംഗ് ടുഗേദര്‍ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസില്‍ 56കാരൻ മുംബയില്‍ അറസ്റ്റിലായി.
മുംബയിലെ മിറ റോഡിലാണ് സംഭവം. പങ്കാളിലെ കൊന്ന് മരംമുറിക്കുന്ന ഉപകരണംകൊണ്ട് മൃതദേഹം കഷ്ണങ്ങളാക്കിയതിനുശേഷം ശരീരഭാഗങ്ങള്‍ കുക്കറില്‍ വേവിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ മനോജ് സഹാനിയാണ് അറസ്റ്റിലായത്.
സരസ്വതി വൈദ്യ (36) ആണ് കൊല്ലപ്പെട്ടത്. ഇരുവരും മൂന്ന് വര്‍ഷമായി ഗീതാ നഗറിലെ ഗീത ആകാശ് ദീപ് ഫ്ളാറ്റില്‍ താമസിച്ചുവരികയായിരുന്നു. ബോപിവാലിയില്‍ ഒരു ചെറിയ കട നടത്തുകയായിരുന്നു മനോജ്. ഇവരുടെ ഫ്ളാറ്റില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി ഇന്നലെ വൈകിട്ട് അയല്‍ക്കാര്‍ പൊലീസില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
പൊലീസെത്തി പരിശോധിച്ചപ്പോള്‍ ശരീരഭാഗങ്ങള്‍ അഴുകിയ നിലയിലായിരുന്നു. മൂന്നോ നാലോ ദിവസം മുൻപാണ് കൊല നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. വഴക്കിനെത്തുടര്‍ന്നാണ് മനോജ് സരസ്വതിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസെത്തിയപ്പോള്‍ മനോജ് തെളിവുകള്‍ ഒളിപ്പിക്കാൻ നോക്കിയെന്നും മറ്റ് രണ്ടുപേരെ കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയില്‍ എടുത്തുവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.