ഇടുക്കി വണ്ടൻമേട്ടില്‍ മുന്‍ പഞ്ചായത്തംഗം കാമുകനൊപ്പം പോകാന്‍ ഭര്‍ത്താവിനെ എംഡിഎംഎ കേസില്‍ കുടുക്കാന്‍ ശ്രമിച്ച കേസില്‍ വഴിതിരിവ്.
വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗമായിരുന്ന സൗമ്യ സുനിലാണ് ഭര്‍ത്താവിനെ കേസില്‍ കുടുക്കാൻ വാഹനത്തില്‍ എംഡിഎംഎ ഒളിപ്പിച്ചുവെക്കാന്‍ കാമുകന് കൂട്ടുനിന്നത്. ആസൂത്രണം ചെയ്തത് പോലെ എംഡിഎംഎയുമായി സൗമ്യയുടെ ഭര്‍ത്താവിനെ പൊലീസ് പിടികൂടിയെങ്കിലും അന്വേഷണത്തിനൊടുവില്‍ സത്യാവസ്ഥ മനസിലാക്കി ഇയാളെ വെറുതെ വിടുകയായിരുന്നു.
സംഭവത്തില്‍ അറസ്റ്റിലായ ഭാര്യ സൗമ്യയെ ഭര്‍ത്താവ് സുനില്‍ വര്‍ഗീസ് ജാമ്യത്തിലറിക്കയതാണ് കേസില്‍ വഴിത്തിരിവായത്. കുട്ടികള്‍ക്കുവേണ്ടി താൻ എല്ലാം ക്ഷമിക്കുകയും മറക്കുകയുമാണെന്നാണ് സുനില്‍ വ്യക്തമാക്കുന്നത്. സുനില്‍ തന്നെയാണ് സൗമ്യയെ ജാമ്യത്തിലിറക്കിയതും. പരാതി പരാതി പിൻവലിക്കാൻ തന്നെയാണ് സുനിലിൻ്റെ തീരുമാനമെന്നാണ് സുനിലുമായി അടുപ്പമുള്ളവര്‍ പറയുന്നതും.കേരളത്തില്‍ വലിയ ചര്‍ച്ചയായ കേസിലും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളിലുമാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഭാര്യയോട് ക്ഷമിക്കാന്‍ ഭര്‍ത്താവ് തയ്യാറായെങ്കിലും കേസ് മുന്നോട്ട് പോകുമെന്നാണ് വിവരം.
ഗള്‍ഫുകാരനായ പുറ്റടി സ്വദേശി വിനോദിനൊപ്പം പോകുന്നതിന് വേണ്ടിയായിരുന്നു സൗമ്യ കൃത്യത്തിന് കൂട്ടുനിന്നത്. കേസില്‍ത്തന്നെ പ്രതിയായ പുറ്റടി സ്വദേശി വിനോദ് സംഭവത്തിനു ശേഷം നാട്ടിലേക്ക് വന്നിട്ടില്ല. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് അയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പൊലീസ് നോക്കിയിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.
ഭര്‍ത്താവിനെ മയക്കുമരുന്ന കേസില്‍ കുടുക്കാൻ സൗമ്യയും വിനോദും ചേര്‍ന്നാണ് പദ്ധതിയിട്ടത്. സൗമ്യയുടെ ഭര്‍ത്താവിൻ്റെ ബൈക്കില്‍ നിന്ന് എംഡിഎംഎ കണ്ടെത്തിയ സംഭവം മനപ്പൂര്‍വം സൃഷ്ടിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയത്. സൗമ്യയുടെ ഭര്‍ത്താവായ തൊട്ടാപ്പുരയ്ക്കല്‍ സുനിലിനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കുവാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് പൊലീസ് പറഞ്ഞത്. ഇതിനായി ബൈക്കിൻ്റെ ടാങ്ക് കവറിനുള്ളില്‍ അഞ്ചുഗ്രാം എംഡിഎംഎ ഒളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുനിലിൻ്റെ ബെെക്കില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന വിവരം പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. 2022 ഫെബ്രുവരി 22ന് രാവിലെയാണ് സുനില്‍ ബൈക്കില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന ശബ്ദ സന്ദേശം അധികൃതര്‍ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡാൻസാഫ് ടീം അദ്ദേഹത്തിൻ്റെ ബൈക്കില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. വിദേശ നമ്ബരില്‍ നിന്നുള്ള ശബ്ദ സന്ദേശമാണ് ഇക്കാര്യം പറഞ്ഞ് അധികൃതര്‍ക്ക് ലഭിച്ചത്. ശബ്ദ സന്ദേശം എത്തിയ നമ്ബറിനെക്കുറിച്ചുള്ള അധികൃതരുടെ സംശയമാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് നയിച്ചതും ഒടുവില്‍ സത്യം പുറത്തു കൊണ്ടുവന്നതും.
സുനില്‍ വര്‍ഗീസിന്റെ ബൈക്കില്‍നിന്ന് എം.ഡി.എം.എ. കണ്ടെടുത്തെങ്കിലും ആദ്യഘട്ടത്തില്‍ തന്നെ സുനിലിന് മയക്കുമരുന്ന് വില്പനയുമായോ ഇത്തരം നിയമവിരുദ്ധ ഇടപാടുകളുമായോ ഒരു ബന്ധവും ഇല്ലെന്നുതന്നെയായിരുന്നു വണ്ടൻമേട് സി.ഐ. വി.എസ്. നവാസിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ സുനില്‍ കുറ്റം ചെയ്‌തെന്ന് തനിക്ക് ബോധ്യമായാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡിന് അയക്കൂ എന്നും സി.ഐ. നവാസ് തീരുമാനമെടുത്തു.
സി.ഐ.യുടെ തീരുമാനത്തിനെതിരേ പൊതുസമൂഹത്തില്‍നിന്ന് സമ്മര്‍ദങ്ങളുണ്ടായി. ഒടുവില്‍ ദിവസങ്ങള്‍ക്ക് ശേഷം മയക്കുമരുന്ന് കേസിന്റെ യാഥാര്‍ഥ്യം വെളിച്ചത്തുവന്നപ്പോഴാണ് കേസിലെ യാഥാര്‍ത്ഥ്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടത്. കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിനെ മയക്കുമരുന്ന് കേസില്‍ കുടുക്കാൻ ശ്രമിച്ച പഞ്ചായത്ത് മെമ്ബറുടെയും കൂട്ടാളികളുടെയും വൻ ഗൂഢാലോചനയാണ് സി.ഐ.യുടെ അന്വേഷണത്തില്‍ പുറത്തുവന്നത്.
കസ്റ്റഡിയിലെടുത്തത് മുതല്‍ നിരപരാധിയാണെന്ന് ആവര്‍ത്തിച്ച് പറഞ്ഞ് പോലീസിന് മുന്നില്‍ കരയുകയായിരുന്നു സുനില്‍ വര്‍ഗീസ്. മാത്രമല്ല, സുനിലിനെക്കുറിച്ച് നാട്ടില്‍ നടത്തിയ അന്വേഷണത്തിലും
സംശയകരമായ ഒരുവിവരവും പോലീസിന്റെ മുന്നിലെത്തിയില്ല. ഇയാള്‍ക്ക് മദ്യപാനം, പുകവലി പോലുള്ള ദുശ്ശീലങ്ങളൊന്നും ഇല്ലെന്നാണ് വിവരംലഭിച്ചത്. പ്രാഥമിക അന്വേഷണത്തില്‍ സുനിലിന് മയക്കുമരുന്നുമായി ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമായതോടെ ഇയാളെ വിട്ടയച്ചു. എന്നാലും ഇയാളെ നിരീക്ഷിക്കുകയും പിന്നീടുള്ള ദിവസങ്ങളില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് സുനിലിനെ ഇനി ആരെങ്കിലും കള്ളക്കേസില്‍ കുടുക്കാൻ ശ്രമിച്ചതാണോ എന്ന സംശയമുണര്‍ന്നത്. ഭാര്യ പഞ്ചായത്തംഗമായതിനാല്‍ പ്രദേശത്ത് രാഷ്ട്രീയമായ ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ശത്രുക്കള്‍ ആരെങ്കിലും ചെയ്ത പണിയാണോ എന്നും പോലീസ് സംശയിച്ചു. സംശയമുള്ളവരെയെല്ലാം വിളിച്ചുവരുത്തി ചോദ്യംചെയ്‌തെങ്കിലും ഇവര്‍ക്കൊന്നും സംഭവത്തില്‍ പങ്കില്ലെന്നും വ്യക്തമായി. സംശയം തോന്നിയ പൊലീസ് സൗമ്യയെ വിശദമായി ചോദ്യം ചെയ്തതോടെയാണ് ഗൂഡാലോചനയെ കുറിച്ച് വിവരം ലഭിച്ചത്. ഇതിനിടയില്‍ വിവാഹമോചനം ആവശ്യപ്പെട്ട് സൗമ്യ കട്ടപ്പന കുടുംബകോടതിയേയും സമീപിച്ചിരുന്നു.
സൗമ്യ അബ്രഹാം (33), ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയ ശാസ്താംകോട്ട സ്വദേശി ഷാനവാസ് (39) കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി ഷെഫിൻ (24) എന്നിവരെ കേസുമായി ബന്ധപ്പെട്ട് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗമ്യയുടെ കാമുകനായിരുന്ന പുറ്റടി സ്വദേശി വിനോദും (44) കേസില്‍ പ്രതിയാണ്.