പാലക്കാട്: കാഴ്ചപറമ്ബ് സിഗ്നല്‍ ജംങ്ഷനില്‍ ഇന്നലെയുണ്ടായ അപകടം കണ്ട് പേടിച്ചു പോയവരാണ് നമ്മളെല്ലാം. സിഗ്നലില്‍ നിര്‍ത്തിയ കാറിന് പിന്നിലേക്ക് വേഗത്തിലെത്തിയ ബസ് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ശക്തിയില്‍ കാര്‍ ഏറെ മുന്നോട്ടു പോയി. പക്ഷേ കാര്‍ ഓടിച്ചിരുന്നയാളുടെ മനസാന്നിധ്യം കൊണ്ട് മാത്രം റോഡിലുള്ളവരും മറ്റു വാഹനങ്ങളും അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇടിയുടെ ആഘാതത്തില്‍ മുന്നോട്ട് പോയ കാര്‍ മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ കറങ്ങിത്തിരിഞ്ഞ്, നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
പാലക്കാടുനിന്ന് കോയമ്ബത്തൂരിലേക്ക് വരികയായിരുന്നു. സിഗ്നലില്‍ റെഡ് കണ്ടപ്പോള്‍ നിര്‍ത്തുകയായിരുന്നു. കണ്ണാടിയില്‍ നോക്കിയപ്പോള്‍ അമിത വേഗത്തില്‍ ബസ് വരുന്നത് കണ്ടു. ഉടൻ ഹാൻഡ് ബ്രേക്ക് മാറ്റി വണ്ടി മുന്നോട്ട് എടുക്കുന്നതിന് മുമ്ബ് ബസ് ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തില്‍ നിന്നുള്ള ഷോക്കിലായിരുന്നു. വണ്ടി ഡിവൈഡറില്‍ ഇടിക്കുമെന്ന് കണ്ടപ്പോള്‍ സ്റ്റിയറിങ് തിരിച്ചു. വണ്ടി നിയന്ത്രണത്തിലാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മുന്നിലുള്ള ഗ്യാപ്പില്‍ കൂടി വണ്ടിയെടുക്കാൻ പറ്റി. എല്ലാം ദൈവാധീനമാണ്.
സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നു. പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ഇടേണ്ടതിന്റെ ആവശ്യകതയാണ് അപകടത്തില്‍ നിന്ന് മനസിലായത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് അപകടമൊന്നും പറ്റിയില്ല ദൈവം കാത്തുവെന്നേ പറയാനുള്ളു.