Click to learn more 👇

കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ മാഹിയില്‍നിന്ന് മദ്യം കടത്തുന്നവരും നാഗര്‍കോവിലില്‍നിന്ന് അരി കടത്തുന്നവരുമുണ്ട്: ബിജു പ്രഭാകര്‍


 തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി എം.ഡി ബിജു പ്രഭാകര്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാരില്‍ മാഹിയില്‍നിന്ന് മദ്യം കടത്തുന്നവരും നാഗര്‍കോവിലില്‍നിന്ന് അരി കടത്തുന്നവരുമുണ്ടെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു.

ഡ്രൈവര്‍മാര്‍ സ്വന്തമായി കൊറിയര്‍ സര്‍വീസും നടത്തുന്നുണ്ട്. അവര്‍ക്കാണ് കെ സ്വിഫ്റ്റ് വന്നതില്‍ വലിയ വിഷമം. ബംഗളൂരുവില്‍നിന്ന് സാധനം വാങ്ങി കച്ചവടം നടത്തുന്നവര്‍ക്ക് വിഷമം ഉണ്ടാകുമെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.

നടപടിയെടുത്താല്‍ ഒരു പണിയും ചെയ്യില്ലെന്ന് തന്നെ ഭീഷണിപ്പെടുത്തി. ഇങ്ങനെ ഭീഷണിപ്പെടുത്തിയാല്‍ നഷ്ടം ആര്‍ക്കാണെന്ന് ജീവനക്കാര്‍ ചിന്തിക്കണം. വണ്ടിയെ കെട്ടിപ്പിടിച്ചു കരയുന്ന ഷോ ഓഫില്‍ താൻ വീണുപോയി. പണ്ടുണ്ടായിരുന്ന രീതിയില്‍ മുന്നോട്ടുപോകാനാവില്ലെന്നും എം.ഡി മുന്നറിയിപ്പ് നല്‍കി.

തൊഴിലാളി യൂണിയനുകള്‍ക്കെതിരെയും ബിജു പ്രഭാകര്‍ വിമര്‍ശനമുന്നയിച്ചു. പുരോഗമനപരമായി ആരു പറഞ്ഞാലും അതിനെയെടുത്ത് അറബിക്കടലില്‍ കളയുന്നതാണ് സര്‍വീസ് സംഘടനകളുടെ രീതിയെന്ന് ബിജു പ്രഭാകര്‍ പറഞ്ഞു. എന്ത് പുരോഗമനപരമായി പറഞ്ഞാലും അതിനെ ചിലര്‍ കോടതിയില്‍ ചോദ്യം ചെയ്യും. എന്നിട്ട് ശമ്ബളം കിട്ടുന്നില്ലെന്ന് പരാതി പറയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.