തമിഴ്നാട് സ്വദേശിയായ യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ 1500 രൂപയ്ക്കുവാങ്ങി എറണാകുളത്തു വച്ചും തുടര്‍ന്ന് കാട്ടാക്കടയിലും എത്തിച്ച് വിവിധ ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവും പെണ്‍ സുഹൃത്തും കുട്ടിയുടെ മാതാവും പിടിയില്‍.
നെയ്യാര്‍ഡാം ഇടവച്ചല്‍ കുഞ്ചു നിവാസില്‍ അഖില്‍ ദേവ്(25), പെണ്‍ സുഹൃത്ത് കാട്ടാക്കട മൂങ്ങോട് വിനീഷാ ഭവനില്‍ വിനിഷ(24), കുട്ടിയുടെ മാതാവ് എന്നിവരെയാണ് കാട്ടാക്കട പൊലീസ് അറസ്റ്റുചെയ്തത്. എറണാകുളത്ത് ഹോസ്റ്റലില്‍ താമസിക്കുന്ന മാതാവിനെയും കുട്ടിയെയും ട്രെയിനില്‍വച്ച് പരിചയപ്പെട്ട അഖില്‍ദേവ് യുവതിയുടെ 13 വയസായ മകളെ ഇക്കഴിഞ്ഞ മൂന്നിന് എറണാകുളത്തു വച്ച് പീഡിപ്പിച്ചു. മാതാവിന് 1500 രൂപ നല്‍കിയ ശേഷം പ്രതി അഖില്‍ കുട്ടിയുമായി കാട്ടാക്കടയില്‍ എത്തി. ആദ്യം കാട്ടാക്കടയില്‍ റൂം എടുത്തും തുടര്‍ന്ന് പ്രതിയുടെ ഇടവച്ചലിലെ വീട്ടില്‍ എത്തിച്ചും രണ്ട് ദിവസം പീഡിപ്പിച്ചു.
ശേഷം ഇവിടെനിന്ന് കാറില്‍ നെയ്യാറ്റിൻകരയില്‍ പ്രതി താത്കാലിക ജോലി നോക്കിയിരുന്ന കയര്‍ ഫെഡിന്റെ സ്ഥാപനത്തിനു സമീപം
കുട്ടിയും പെണ്‍ സുഹൃത്തും വരികയും അഖില്‍ ഇവിടെ ഇറങ്ങിയ ശേഷം മറ്റു രണ്ട് പേരും വിനിഷയുടെ വീട്ടില്‍ എത്തുകയും ചെയ്തു. കുട്ടിയുടെ മാതാവ് ഇവിടെ എത്തി കുട്ടിയെ കൂട്ടികൊണ്ടു പോകുമെന്നാണ് അഖില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇവിടെവച്ച് പെണ്‍ സുഹൃത്തിന്റെ മാതാവിന് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നി പൊലീസില്‍ വിവരം അറിയിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് പൊലീസ് തന്ത്രപൂര്‍വ്വം പ്രതികളെ കുടുക്കുകയായിരുന്നു.കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.