Click to learn more 👇

കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും ഒലിച്ച്‌ പോയി 14 മരണം, ഹിമാചലില്‍ മേഘവിസ്ഫോടനം; വീഡിയോ കാണാം


 

ഹിമാചല്‍ പ്രദേശ്: ഹിമാചലിലെ സോളൻ ജില്ലയില്‍ മേഘവിസ്ഫോടനം. അപകടത്തില്‍ ഇതുവരെ 14 മരണങ്ങള്‍ സംഭവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ജില്ലാ അധികൃതര്‍ ഏഴ് മരണങ്ങള്‍ ഇതു വരെ സ്ഥിതികരിച്ചിട്ടുണ്ട്. നിരവധി കെട്ടിടങ്ങളും കന്നുകാലി ഷെഡുകളും വീടുകളും പ്രളയത്തില്‍ ഒലിച്ചുപോയി. വിവിധ ഇടങ്ങളിലായി ധാരാളം പേരാണ് കുടുങ്ങി കിടക്കുന്നത്.

ഇന്നലെ രാത്രിയില്‍ തുടങ്ങിയ മഴയില്‍ നിരവധി നാശനഷ്ടങ്ങളാണ് ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലുമായി ഉണ്ടായത്. ഉത്തരാഖണ്ഡില്‍ ഡെറാഡൂണില്‍ മാല്‍ദേവ്ധയിലുുള്ള ഡിഫൻസ് കോളേജിൻറെ കെട്ടിടം കന്നത്ത മഴയില്‍ തകര്‍ന്ന് ഒലിച്ചു പോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

അതോടോപ്പം ഹിമാചല്‍ പ്രദേശിലെ മണ്ഡി ജില്ലയിലും കന്നത്ത വെള്ളപോക്കവും മഴവെള്ളപാച്ചിലും ഉണ്ടായി. മണ്ഡി - മണാലി - ചണ്ഡിഗഢ് ദേശീയപാത കഴിഞ്ഞ മൂന്ന് ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഈ ദേശീയ പാത പലയിടത്തായി തകര്‍ന്നതിനാല്‍ ചരക്ക് ഗതാഗതത്തിന് അടക്കം തടസ്സം നേരിടുന്നുണ്ട്. മണ്ഡിയിലും നാച്ചനിലും സോളനിലും ഷിംലയിമെല്ലാം നൂറ് കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡുലും ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.