Click to learn more 👇

കോഴിക്കോട് 15കാരിയുടെ വയറ്റില്‍ നിന്ന് 2 കിലോ മുടിക്കെട്ട് പുറത്തെടുത്തു


 

കോഴിക്കോട്: വയറ്റില്‍ മുഴയുമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ 15കാരിയുടെ ആമാശയത്തില്‍ നിന്ന് പുറത്തെടുത്തത് രണ്ട് കിലോ മുടി.

കഴിഞ്ഞ എട്ടാം തീയതിയാണ് പാലക്കാട് സ്വദേശിയായ പത്താംക്ലാസുകാരിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. സി.ടി സ്കാനിംഗില്‍ മുഴ ദൃശ്യമായി. എൻഡോസ്കോപ്പിയില്‍ ആമാശയത്തില്‍ ഭീമൻ മുടിക്കെട്ടാണെന്ന് കണ്ടെത്തുകയായിരുന്നു.

മെഡിക്കല്‍ കോളേജ് സർജറി വിഭാഗം പ്രൊഫ. ഡോ.വൈ. ഷാജഹാന്റെ നേതൃത്വത്തില്‍ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് മുടിക്കെട്ട് പുറത്തെടുത്തത്. സ്ഥിരമായി മുടി കടിച്ചുമുറിച്ച്‌ വിഴുങ്ങുന്ന പ്രകൃതക്കാരിയായിരുന്നു പെണ്‍കുട്ടി.

മുടിവിഴുങ്ങല്‍ രോഗം 

ആകാംക്ഷയും അധിക സമ്മർദ്ദവുമുള്ള കുട്ടികളില്‍ ആപൂർവമായി കാണുന്നതാണ് 'ട്രൈക്കോ ബിസയർ' എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന മുടിവിഴുങ്ങല്‍ രോഗം. തലമുടി ആമാശയത്തില്‍ ആഹാര അംശവുമായി ചേർന്ന് ഭീമൻ ട്യൂമറായി മാറും. ഭക്ഷണത്തോട് താത്പര്യക്കുറവ്, വിളർച്ച, വളർച്ച മുരടിക്കല്‍, വിട്ടുമാറാത്ത ക്ഷീണം എന്നിവയാണ് ലക്ഷണം.


''28 വർഷത്തെ സേവനത്തിനിടെ ആദ്യമായാണ് ഇത്തരമൊരു അപൂർവ ശസ്ത്രക്രിയ നടത്തുന്നത് ഡോ. വൈ. ഷാജഹാൻ''- കോഴിക്കോട് മെഡി. കോളേജ് 

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.