Click to learn more 👇

മകള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടിയ യുവതി മൂന്നാം ദിവസം ജീവനൊടുക്കി


 

ഭർത്താവില്‍ നിന്ന് വിവാഹ മോചനം നേടി മൂന്നാം ദിവസം യുവതി ജീവനൊടുക്കി. തിരുവനന്തപുരം മണികണ്ഠേശ്വരം സ്വദേശിനിയായ 45കാരിയെ ആണ് പുലർച്ചെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്

മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയില്‍ നിന്ന് കണ്ടെടുത്തു.


കഴിഞ്ഞ ശനിയാഴ്ച കോടതിയില്‍നിന്ന് വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്ഠേശ്വരത്ത് താമസം. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്തെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. വീട്ടമ്മയുടെ നഗ്നചിത്രങ്ങള്‍ പകർത്തി പ്രചരിപ്പിച്ചതായും ബന്ധുക്കള്‍ പറഞ്ഞു. ആത്മഹത്യാക്കുറിപ്പിലും ഈ പരാമർശമുണ്ട്.

വീട്ടമ്മയുടെ മരണത്തില്‍ മുൻ ഭർത്താവിനെയും ഇയാളുടെ സുഹൃത്തിനെയും വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.


മകള്‍ക്ക് 10 വയസ്സായപ്പോള്‍ മുതല്‍ ഭർത്താവിന്റെ സ്വഭാവത്തില്‍ ചെറിയ മാറ്റങ്ങള്‍ വന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. സ്വന്തം മകളെ മോശമായി രീതിയില്‍ കാണുന്ന ഭർത്താവിന് ഒപ്പം ജീവിക്കാൻ ഇനി താല്‍പര്യമില്ലെന്ന് യുവതി തീരുമാനമെടുത്തു. മകളുടെ സുരക്ഷയെ കരുതി വിവാഹമോചനവും നേടി. പക്ഷെ ബന്ധം വേർപിരിഞ്ഞ് മൂന്നാം ദിവസം, മകളെ തനിച്ചാക്കി യുവതി ജീവനൊടുക്കുകയായിരുന്നു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  ഇന്ത്യ ലേറ്റസ്റ്റ് ഡോട്ട് ഇൻഫോയുടെ വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക