Click to learn more 👇

30 വര്‍ഷമായി ആള്‍ത്താമസമില്ല; ചോറ്റാനിക്കരയില്‍ വീട്ടിനുള്ളില്‍ തലയോട്ടിയും ഫ്രിഡ്ജില്‍ അസ്ഥികൂടങ്ങളും കണ്ടെത്തി


 

ചോറ്റാനിക്കരയില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെത്തി

തലയോട്ടിയും അസ്ഥി കഷ്ണങ്ങളും വീട്ടിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ നിന്നാണ് കണ്ടെത്തിയത്. 


30 വർഷത്തിലേറെയായി വീട്ടില്‍ ആള്‍താമസമില്ലെന്നാണ് വിവരം. ചോറ്റാനിക്കര പൈനിങ്കല്‍ പാറയിലെ വീട്ടില്‍ നിന്നാണ് പൊലീസ് ഇവ കണ്ടെത്തിയത്.


ഫ്രിഡ്ജില്‍ വിവിധ കവറുകളിലാക്കിയ നിലയിലായിരുന്നു അസ്ഥികൂടത്തിന്റെ ഭാഗങ്ങള്‍. വീടിന് അകത്ത് നിന്നാണ് തലയോട്ടി കണ്ടെത്തിയത്. സമൂഹവിരുദ്ധരുടെ വിഹാര കേന്ദ്രത്തെക്കുറിച്ച്‌ നാട്ടുകാർ പരാതി പറഞ്ഞതോടെയാണ് അന്വേഷിക്കാൻ പൊലീസെത്തിയത്. 


ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലയോട്ടിയും അസ്ഥികൂടത്തിന്റെ ഭാഗങ്ങളും കണ്ടെത്തിയത്. ഇതിന്റെ കാലപ്പഴക്കവും ലിംഗനിർണയവുമടക്കം നടത്തേണ്ടതുണ്ട്. മനുഷ്യൻ്റേതാണോ മൃഗത്തിന്റേതാണോ എന്ന സ്ഥരീകരണവും വരേണ്ടതുണ്ട്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക