ഓഡിഷന്റെ പേരില്‍ തട്ടിപ്പ് നടത്തി നഗ്നവീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയുമായി തമിഴ് സീരിയല്‍ നടി. ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓഡിഷൻ എന്ന വ്യാജേന വിളിച്ചുവരുത്തി വഞ്ചിച്ചുവെന്നാണ് സീരിയല്‍ നടിയുടെ പരാതി.
ചില വെബ്സൈറ്റുകളില്‍ നടിയുടെ നഗ്നവീഡിയോകള്‍ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് പരാതിയുമായി നടി പൊലീസിനെ സമീപിച്ചത്.
കാമറയ്‌ക്ക് മുന്നില്‍ നഗ്നരംഗം അഭിനയിച്ചു കാണിക്കാൻ തട്ടിപ്പുസംഘം ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം നടി വീഡിേയോ എടുത്ത് സംഘത്തിന് അയച്ചുകൊടുത്തു. ഈ വീഡിയോ ചില വെബ്സൈറ്റുകളില്‍ പ്രത്യേക്ഷപ്പെട്ടതോടെയാണ് താൻ വഞ്ചിക്കപ്പെട്ടതായി നടി തിരിച്ചറിഞ്ഞത്. നടിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അടുത്തിടെ ജയിലർ 2 സിനിമയില്‍ അവസരം നല്‍കാമെന്ന പേരില്‍ പണം തട്ടാൻ ശ്രമിച്ചവരെ കുറിച്ച് മലയാളി നടി ഷൈനി സാറ വെളിപ്പെടുത്തിയിരുന്നു. നടന്റെ ഭാര്യാവേഷത്തില്‍ അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് സംഘത്തിന്റെ കോള്‍ വന്നത്. തമിഴില്‍ അഭിനയിക്കാനുള്ള ആർടിസ്റ്റ് കാർഡിനായി 12,500 രൂപ ചോദിച്ചെന്നും മറ്റ് താരങ്ങള്‍ സഹായിച്ചതുകൊണ്ട് മാത്രമാണ് താൻ രക്ഷപ്പെട്ടതെന്നും നടി പറഞ്ഞിരുന്നു.