വർക്കലയില്‍ ആള്‍ക്കുട്ടത്തിനിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറി രണ്ട് പേർ മരിച്ച സംഭവത്തില്‍ ഡ്രൈവർക്കായി തിരച്ചില്‍ ആരംഭിച്ചു.
ഭാര്യ വഴക്കിട്ട് വാഹനത്തില്‍ നിന്ന് ഇറങ്ങിപോയതിന്റെ ദേഷ്യത്തിലാണ് ഇയാള്‍ വാഹനം ഒടിച്ചിരുന്നതെന്നും മദ്യലഹരിയില്‍ ആയിരുന്നെന്നും നാട്ടുകാർ പറഞ്ഞു.
ഇന്നലെ രാത്രി പത്ത് മണിക്കാണ് ഉത്സവം കണ്ട് മടങ്ങിയ ആളുകള്‍ക്കിടയിലേക്ക് റിക്കവറി വാഹനം ഇടിച്ചുകയറിയത്. പേരേറ്റ് സ്വദേശികളായ അമ്മയും മകളുമാണ് അപകടത്തില്‍ മരിച്ചത്.
കല്ലമ്ബലം കുട്ടിക്കട റോഡില്‍ വച്ചായിരുന്നു അപകടം. അപകടത്തിന് പിന്നാലെ വാഹനത്തില്‍ നിന്ന് ഡ്രൈവർ ഇറങ്ങിയോടുകയായിരുന്നു. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ നടക്കുകയാണ്. വാഹനത്തില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെടുത്തിരുന്നു. ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുന്നതിന് മുമ്ബ് സ്കൂട്ടറില്‍ വന്ന യുവാവിനെയും ഒരു കാറിലും വാഹനം ഇടിച്ചിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
മറ്റൊരു സ്ഥലത്ത് വച്ച് ഒരാളുമായി ഇയാള്‍ വഴക്കിട്ടിരുന്നു. ഇതിന് ശേഷം ഇയാളുടെ ഭാര്യ വാഹനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഇതിന്റെ ദേഷ്യത്തില്‍ അമിത വേഗതയിലാണ് ഇയാള്‍ വാഹനം ഓടിച്ചിരുന്നതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. അപകടത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്.