ജനനേന്ദ്രിയത്തില്‍ എംഡിഎംഎ ഒളിപ്പിച്ചെത്തിയ അനില രവീന്ദ്രന് വിദേശത്തുള്ള ലഹരി റാക്കറ്റുകളുമായി പോലും ബന്ധമെന്ന് റിപ്പോർട്ട്.
ടാൻസാനിയയില്‍ നിന്നുള്ള യുവാക്കളില്‍ നിന്നും നേരിട്ടാണ് അനില എംഡിഎംഎ വാങ്ങിയിരുന്നത് എന്നാണ് പൊലീസ് പറയുന്നത്. കൊല്ലത്തെ സ്കൂള്‍ - കോളജ് വിദ്യാർത്ഥികള്‍ക്കിടയില്‍ ലഹരി മരുന്ന് വിതരണം ചെയ്തിരുന്ന യുവതിക്ക് ജില്ലയിലെ ലഹരി സംഘങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നാണ് സൂചന.
കാറിനുള്ളില്‍ ഉണ്ടായിരുന്നതിനെക്കാള്‍ കൂടുതല്‍ എംഡിഎംഎ അനില ഒളിപ്പിച്ചിരുന്നത് ജനനേന്ദ്രിയത്തിനുള്ളിലായിരുന്നു. 40.14 ഗ്രാം എംഡിഎംഎയാണ് ഇവർ ജനനേന്ദ്രിയത്തില്‍ ഒളിപ്പിച്ചിരുന്നത്. 37 ഗ്രാം എംഡിഎംഎയാണ് അനിലയുടെ കാറില്‍ നിന്നും കണ്ടെടുത്തത്. എന്നാല്‍, ഇവരെ വൈദ്യപരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ജനനേന്ദ്രിയത്തിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 40 ഗ്രാമിലേറെ എംഡിഎംഎ കണ്ടെത്തിയത്.
കൊച്ചിയില്‍ നോട്ടപ്പുള്ളിയായതോടെയാണ് അനില രവീന്ദ്രൻ കൊല്ലത്തേക്ക് കച്ചവടം മാറ്റിയത്. നിരവധി ഇടനിലക്കാരെ ഇവർ ഉപയോഗിച്ചതായാണ് വിവരം. യുവതിക്ക് ലഹരി മരുന്ന് വില്‍പന നടത്തിയയാളെയും ഇടനില നിന്നയാളെയും കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി. റിമാൻഡില്‍ കഴിയുന്ന പ്രതി അനില രവീന്ദ്രനെ വിശദമായ ചോദ്യംചെയ്യലിനായി കസ്റ്റഡിയില്‍ വാങ്ങും. സിറ്റി പൊലീസ് കമ്മീഷണർ കിരണ്‍ നാരായണന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. പഴയ കേസിലെ ജാമ്യ വ്യവസ്ഥ ലംഘനവും ഈ അറസ്റ്റോടെ സംഭവിച്ചിരിക്കുന്നു. അതുകൊണ്ടു തന്നെ അനിലയ്‌ക്കെതിരെ പഴയ കേസില്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവും സജീവമാണ്.
2021 നവംബറിലാണ് അനില്‍ ആദ്യമായി അറസ്റ്റിലായത്. കാക്കനാട്ടെ ഡിഡി മിസ്റ്റി ഹില്‍ എന്ന അപ്പാർട്ടമെന്റിലെ റെയ്ഡിലാണ് അന്ന് കുടുങ്ങിയത്. എംഡിഎംഎയും ഹാഷിഷ് ഓയിലും ഹാഷിഷും അടക്കം പിടികൂടി. എല്‍സിഡി സ്റ്റാമ്ബും ഉണ്ടായിരുന്നു. എന്നാല്‍ തന്റെ പക്കല്‍ നിന്നും മയക്കുമരുന്ന് പിടിച്ചില്ലെന്നും തനിക്കൊപ്പമുണ്ടായിരുന്നവരാണ് മയക്കുമരുന്ന് കൈവശം വച്ചതെന്നുമായി ജാമ്യം കിട്ടാനായി അനില ഹൈക്കോടതിയെ അറിയിച്ചത്. താനൊരു വിവാഹിതയാണെന്നും കൊച്ചു കുട്ടിയുടെ അമ്മയാണെന്നും വിശദീകരിച്ചു. ഒരു ടൂറിനുള്ള തയ്യാറെടുപ്പിനിടെയാണ് റെയ്ഡ് നടന്നതെന്നും തനിക്കൊന്നും അറിയില്ലെന്നും വിശദീകരിച്ചു. ഇതിനൊപ്പം ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദവും ഹൈക്കോടതിയില്‍ ഉയർത്തി.
ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ പുറത്തിറങ്ങിയ ശേഷവും അനില കച്ചവടം തുടർന്നു. അതിന്റെ തുടർച്ചയായിരുന്നു കൊല്ലത്തെ അറസ്റ്റ്.
അഞ്ചാലുംമൂട് ഇടവട്ടം സ്വദേശിനി അനില രവീന്ദ്രൻ (34) ആണ് ഇന്നലെ പൊലീസിന്റെ പിടിയിലായത്. നിലവില്‍ പനയം രേവതിയില്‍ വാടകയ്ക്ക് താമസിക്കുന്ന അനില കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വില്‍പ്പന നടത്തുന്നയാളാണ്. കർണാടകയില്‍ നിന്നും എംഡിഎംഎ നേരിട്ടെത്തിച്ചാണ് അനിലയുടെ ലഹരി വ്യാപാരം.
വിദ്യാർത്ഥികളാണത്രെ അനിലയുടെ ഇടപാടുകാരിലേറെയും. കൊല്ലം നഗരത്തിലെ സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ചാണ് അനില ലഹരി വില്‍പ്പന നടത്തുന്നത്. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതിനെത്തുടർന്നാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്തു നിന്നാണ് യുവതിയെ ഇന്നലെ പൊലീസ് പിടികൂടിയത്. 50 ഗ്രാം എം.ഡി.എം.എയും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ വിലവരുന്ന രാസലഹരിയാണിത്. സിറ്റി ഡാൻസാഫ് ടീമും ശക്തികുളങ്ങര പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് യുവതി പിടിയിലായത്.
കർണാടകത്തില്‍ നിന്നു വാങ്ങിയ എം.ഡി.എം.എ കൊല്ലം നഗരത്തിലെ സ്കൂള്‍, കോളേജ് വിദ്യാർത്ഥികള്‍ക്ക് വില്‍പ്പനയ്ക്കായി സ്വന്തം കാറില്‍ ഒരു യുവതി കൊണ്ടുവരുന്നതായി കമ്മിഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ മുതല്‍ സിറ്റി പരിധിയില്‍ വ്യാപക പരിശോധന ആരംഭിച്ചിരുന്നു. കൊല്ലം എസിപി ഷരീഫിന്റെ നേതൃത്വത്തില്‍ മൂന്ന് സംഘങ്ങളായിട്ടായിരുന്നു പരിശോധനകള്‍. വൈകീട്ട് അഞ്ചരയോടെ നീണ്ടകര പാലത്തിന് സമീപത്തുവെച്ച് യുവതിയുടെ കാർ കണ്ടെങ്കിലും പോലീസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും നിർത്തിയില്ല. തുടർന്ന് ശക്തികുളങ്ങര പൊലീസ് സ്റ്റേഷന് സമീപത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞിടുകയായിരുന്നു. കാറിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.
അനില സഞ്ചരിച്ച കർണാടക റജിസ്ട്രേഷൻ കാർ ഇവരുടെ സുഹൃത്തിന്റേതാണെന്ന് പൊലീസ് പറഞ്ഞു. കർണാടകയില്‍നിന്നു കാറില്‍ കൊല്ലത്തേക്ക് എംഡിഎംഎ കൊണ്ടുവരുമ്ബോള്‍ അനിലയ്ക്കൊപ്പം ഒരു യുവാവും ഉണ്ടായിരുന്നു. കൊല്ലം സ്വദേശിയായ ഇയാള്‍ എറണാകുളത്ത് ഇറങ്ങി. ലഹരിക്കച്ചവടത്തിനു പൊലീസ് ഉദ്യോഗസ്ഥന്റെ സഹായം ഇവർക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ഇയാളെക്കുറിച്ചും അന്വേഷണം ആരംഭിച്ചു. അനിലയുടെ മൊബൈല്‍ ഫോണില്‍നിന്നു കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുമെന്നു പൊലീസ് പറഞ്ഞു.
യുവതി നേരത്തെയും എം.ഡി.എം.എ കേസില്‍ പ്രതിയാണ്. 2021ല്‍ അനിലയ്‌ക്കൊപ്പം കാക്കനാട്ട് മയക്കുമരുന്നുമായി ഐ ടി കമ്ബനി മാനേജരടക്കം 7 പേരാണ് പിടിയിലായത്. യുവാക്കള്‍ക്കും ഐ ടി പ്രൈഫഷണലുകള്‍ക്കുമിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തെയാണ് അന്ന് പിടികൂടിയത്. ത്യക്കാക്കര പോലീസിന്റെയും കൊച്ചി ഡാൻസാഫ് ടീമിന്റെയും സംയുക്ത പരിശോധനയിലാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. ത്യക്കാക്കര മില്ലുംപടിയില്‍ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത ശേഷമായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവർത്തനം. അന്നും കേരളത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് എത്തിച്ചായിരുന്നു വില്‍പ്പന.
എറണാകുളം, ആലപ്പുഴ, കൊല്ലം എന്നി ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ വില്‍പ്പന. കൊല്ലം സ്വദേശി ജിഹാജ് ബഷീർ, നോർത്ത് പറവൂർ സ്വദേശി എർലിൻ ബേബി എന്നിവർ ചേർന്ന മാഫിയാ സംഘമാണ് അന്ന് അറസ്റ്റിലായത്.
കൊല്ലം സിറ്റി പൊലീസ് ഈ മാസം പിടികൂടുന്ന നാലാമത്തെ വാണിജ്യ നിലവാരത്തിലുള്ള എം.ഡി.എം.എ വേട്ടയാണ് ഇന്നലെ നടന്നത്. ശക്തികുളങ്ങര ഇൻസ്പെക്ടർ ആർ. രതീഷ്, എസ്.ഐ സുരേഷ് കുമാർ, ഡാൻസാഫ് എസ്,ഐമാരായ സായിസേനൻ, ആർ, രാജേഷ് കുമാർ, ഡാൻസാഫ് അംഗങ്ങളായ ബൈജു ജെറോം, സീനു, മനു, സജു, ഷെഫീഖ്, അനു, അനൂപ്, സുനില്‍, ദിലീപ്, വനിതാ പൊലീസ് അംഗങ്ങളായ ശാരിക, ആൻസി, എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.