Click to learn more 👇

'ധനേഷ് ലൈംഗിക വൈകൃതമുള്ളയാള്‍; പെണ്‍കുട്ടികളെ പീഡിപ്പിച്ചത് അമ്മയുടെ അറിവോടെ'; അമ്മയേയും പ്രതി ചേര്‍ക്കും; "എന്റെ അച്ഛന് നിന്നെ കാണണം, വീട്ടിലേക്ക് വായോ"; നിര്‍ണായകമായത് കൂട്ടുകാരിക്ക് അയച്ച കത്ത്


 

എറണാകുളത്ത് അമ്മയുടെ ഒത്താശയോടെ മക്കളെ പീഡിപ്പിച്ച ആണ്‍സുഹൃത്ത് പിടിയിലായ വാർത്ത ഞെട്ടലോടെയാണ് കേരളമറിഞ്ഞത്.

പത്തും പന്ത്രണ്ടും വയസുള്ള പെണ്‍കുട്ടികളെ അമ്മയുടെ ആണ്‍സുഹൃത്ത് രണ്ട് വർഷത്തോളമായി പീഡിപ്പിക്കുകയായിരുന്നു. 


സംഭവത്തില്‍ അയ്യമ്ബുഴ സ്വദേശി ധനേഷിനെ (38) വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുകാരികളെ പരിചയപ്പെടുത്തി നല്‍കണമെന്ന് ഇയാള്‍ പെണ്‍കുട്ടികളോട് നിരന്തരം ആവശ്യപ്പെട്ടിരുന്നതായി പൊലീസ് പറയുന്നു.


പന്ത്രണ്ടുവയസുള്ള മൂത്തമകളോടാണ് പ്രതി ആവശ്യമുന്നയിച്ചത്. കൂട്ടുകാരിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്ന് ധനേഷ് ആവശ്യപ്പെട്ടു. തുടർന്ന് കൂട്ടുകാരിക്ക് കത്തെഴുകയായിരുന്നു പെണ്‍കുട്ടി. ഈ കത്ത് മറ്റൊരു കൂട്ടുകാരിയും അദ്ധ്യാപികയും കാണാനിടയായതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.


അയ്യമ്ബുഴ സ്വദേശിയായ ധനേഷ് ടാക്സി ഡ്രൈവറാണ്. പെണ്‍കുട്ടികളുടെ അച്ഛൻ മരിച്ചതോടെയാണ് ധനേഷ് ഈ കുടുംബവുമായി അടുക്കുന്നത്. അച്ഛൻ രോഗിയായിരുന്ന കാലത്ത് ആശുപത്രിയില്‍ പോകാനും മറ്റ് അടിയന്തര യാത്രകള്‍ക്കും കുടുംബം വിളിച്ചിരുന്നത് ധനേഷിന്റെ ടാക്സിയായിരുന്നു. ഈ സമയത്ത് പെണ്‍കുട്ടികളുടെ അമ്മയുമായിട്ടുണ്ടായിരുന്ന പരിചയം സൗഹൃദമായി വളർത്തി. കുട്ടികളുടെ അച്ഛൻ മരിച്ചതിന് ശേഷം അടുപ്പം കൂടുതല്‍ ആഴത്തിലുള്ളതായി.


ഒട്ടുമിക്ക ദിവസവും കുട്ടികളുടെ വീട്ടിലായിരുന്നു ധനേഷ് താമസിച്ചിരുന്നത്. രണ്ടാനച്ഛനെ പോലെ ഇടപഴകിയ ധനേഷ് വീട്ടില്‍ സ്ഥിരതാമസമാക്കിയതിന് ശേഷം 2023 മുതല്‍ കുട്ടികളെ പീഡിപ്പിക്കാൻ തുടങ്ങി. ഇതിനിടെ മൂത്ത കുട്ടിയുടെ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പരിശോധിച്ച പ്രതി കൂട്ടുകാരികളുടെ ചിത്രങ്ങള്‍ കാണുകയും ഇവരെ പരിചയപ്പെടുത്തി തരണമെന്നും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരണമെന്നും മൂത്തമകളോട് ആവശ്യപ്പെടുകയായിരുന്നു. 


അച്ഛൻ നിന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്ന് കാണിച്ച്‌ മൂത്തമകള്‍ കൂട്ടുകാരിക്ക് കത്തെഴുതി. ഇത് അദ്ധ്യാപികയുടെ കൈവശമെത്തിയപ്പോഴാണ് ധനേഷിനെക്കുറിച്ച്‌ സംശയം രൂപപ്പെട്ടത്. അദ്ധ്യാപിക വിവരം പൊലീസിനെ അറിയിക്കുകയും ചെയ്തു. മൂത്തപെണ്‍കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക