കേരളത്തില്‍ ജോലി കിട്ടാൻ പ്രയാസമാണ് എന്ന പരാതി പറയാത്ത യുവാക്കളുണ്ടാകില്ല. അതിനാല്‍ പത്തിരുപത് വയസ്സാകുമ്ബോള്‍ തന്നെ ഗള്‍ഫിലേക്കോ മറ്റ് വിദേശ രാജ്യങ്ങളിലേക്കോ പോകാൻ തയ്യാറാകുന്ന യുവാക്കളുടെ എണ്ണം കൂടുതലാണ്.
പ്ലസ്ടു കഴിഞ്ഞാലുടൻ ഉപരിപഠനത്തിനെന്ന പേരില്‍ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും കുടിയേറുന്ന കൗമാരക്കാരുടെ എണ്ണവും കേരളത്തില്‍ വർധിച്ചുവരുന്നു. എന്നാല്‍, ചെയ്യാൻ മനസ്സുണ്ടെങ്കില്‍ കേരളത്തില്‍ പണിയുണ്ടെന്നും, പണി ചെയ്താല്‍ കൈനിറയെ പണം കിട്ടുമെന്നുമുള്ളതാണ് സത്യം. ഇതിന്റെ നേർസാക്ഷ്യം പറയുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സൈബർ ലോകത്ത് പ്രചരിക്കുന്നത്.
ഷോജി രവി എന്ന കണ്ടൻറ് ക്രിയേറ്റർ പങ്കുവെച്ച വിഡിയോയാണ് സൈബറിടങ്ങളില്‍ വലിയ ചർച്ചയാകുന്നത്. കേരളത്തില്‍ നിന്നും മാസം മൂന്ന് ലക്ഷം രൂപ സമ്ബാദിക്കുന്ന കൊല്‍ക്കത്തക്കാരനായ ദിപുല്‍ എന്ന യുവാവിനെയാണ് ഈ വീഡിയോയില്‍ പരിചയപ്പെടുത്തുന്നത്. തേങ്ങ ഇട്ടും പുല്ല് വെട്ടിയുമൊക്കെ അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ നിന്ന് മാസം സമ്ബാദിക്കുന്ന തുക കേട്ട് മലയാളികള്‍ കണ്ണുതള്ളുകയാണ്.
കൊല്‍ക്കത്തയില്‍ നിന്നും ആളുകളെ കൊണ്ടുവന്ന് കേരളത്തിലെ പുരയിടങ്ങളിലെ തേങ്ങ ഇട്ടുനല്‍കുകയാണ് ഇയാളുടെ ജോലി. ദിപുല്‍ കേരളത്തില്‍ വന്നിട്ട് വർഷങ്ങളായി. തെങ്ങിന് മരുന്നടിക്കാനായി വന്നതായിരുന്നു അന്ന്. പീന്നിട് ജോലി സാധ്യതകള്‍ തിരിച്ചറിഞ്ഞാണ് ദീപുല്‍ ഈ സംരംഭം ആരംഭിച്ചത്.
മലയാളികള്‍ക്ക് ഇത്തരം പണിയെടുക്കാൻ അഭിമാനക്കുറവ് ആണെന്നും ഇനി ചെയ്താല്‍ തന്നെ നാട്ടില്‍ വില കിട്ടില്ലെന്നുമാണ് കമൻറ് ബോക്സ് പറയുന്നത്. അതുകൊണ്ടാണ് കുറഞ്ഞ വേതനത്തിന് മലയാളികള്‍ വൈറ്റ് കോളർ ജോലിക്ക് പിന്നാലെ പോകുന്നതെന്നും അഭിപ്രായമുണ്ട്.