Click to learn more 👇

വാങ്ങിയ സാധനം തിരിച്ചെടുക്കില്ലെന്ന് ഉടമ, കടയില്‍ 15കാരിയുടെ ക്രൂരത, വീഡിയോ ദൃശ്യങ്ങൾ വാർത്തയോടൊപ്പം


 

വാങ്ങിയ സാധനം തിരികെ എടുത്ത് പണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു പെണ്‍കുട്ടി വരുന്നു. എന്നാല്‍ ഇത് തിരകെ വാങ്ങാൻ കടയിലെ ജീവനക്കാര്‍ തയ്യാറായില്ല.

ഏറെ നേരം കാത്തിരുന്ന് തര്‍ക്കിച്ച ശേഷം 15 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടി ചെയ്തതിന്റെ ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. 


ഉത്തർപ്രദേശിലെ ഹാപൂർ ജില്ലയിലാണ് സംഭവം. സാധനങ്ങള്‍ തിരികെ എടുക്കാൻ വിസമ്മതിച്ചതിനാല്‍ 15 കാരി കടയുടമയെ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച്‌ ആക്രമിക്കുകയായിരുന്നു. കൃഷ്ണഗഞ്ചിലെ കടയ്ക്കുള്ളില്‍ വെള്ളിയാഴ്ച നടന്ന സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.


തന്റെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി. കുറച്ച്‌ നേരെ അത് ഉപയോഗിച്ച ശേഷം തിരികെ നല്‍കുകയും പണം നല്‍കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് പെണ്‍കുട്ടി ആവര്‍ത്തിച്ചതോടെ തിരികെ സാധനം എടുക്കാൻ കഴിയില്ലെന്ന കടയുടമ പറഞ്ഞു. ആദ്യം തെറി പറഞ്ഞ പെണ്‍കുട്ടി, തുടര്‍ന്നാണ് മൂര്‍ച്ചയുള്ള കത്തിയെടുത്ത് ആക്രമിച്ചതെന്ന് കടയുടമ പറഞ്ഞു. കൈക്കും വയറിനും ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


അതിക്രമം നടക്കുമ്ബോള്‍, മൂന്നുനാല് പേര്‍ കടയിലുണ്ടായിരുന്നു. ആക്രമണ ശേഷം പെണ്‍കുട്ടി കടയില്‍ നിന്ന് പുറത്തേക്ക് ഓടിയപ്പോള്‍ ഇവരാണ് പെണ്‍കുട്ടിയെ പിടികൂടിയത്. കടയുടമയുടെ കുടുംബം പെണ്‍കുട്ടിക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, പെണ്‍കുട്ടിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചികിത്സയിലാണെന്നും പ്രദേശവാസികള്‍ പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക