Click to learn more 👇

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം കൊക്കയിലേയ്ക്ക് മറിഞ്ഞ് അപകടം; മരണം എട്ടായി, ഒരാള്‍ ഗുരുതരാവസ്ഥയില്‍


 

ഇടുക്കി: ശബരിമല തീർഥാടകരുടെ വാഹനം അപകടത്തിൽ പെട്ട്‌ എട്ടുപേർ മരിച്ചു, തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച കാർ ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ഇടുക്കി-കുമമ്പം റോഡിൽ കൊക്കയിലേക്ക് മറിയുകയായിരുന്നു.

ഒരു കുട്ടിയടക്കം പത്തുപേരാണ് വാഹനത്തിലുണ്ടായിരുന്നത്.

 കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയപാതയിലെ പാലത്തിൽ നിന്ന് വാഹനം നിയന്ത്രണം വിട്ട് താഴേക്ക് വീഴുകയായിരുന്നു.  മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന പെൻ സ്റ്റോക്കിന് മുകളിലേക്കാണ് കാർ വീണത്. 

പാലത്തിൽ ഇടിച്ചപ്പോൾ വാഹനത്തിൽ ഉണ്ടായിരുന്ന ഏഴുവയസ്സുകാരൻ ഹരിഹരൻ പുറത്തേക്ക് തെറിച്ചതിനാൽ കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.  ഈ സമയം അതുവഴി പോയ മറ്റൊരു വാഹനത്തിൽ കുട്ടിയെ കുമളിയിലെ ആശുപത്രിയിലെത്തിച്ചു.  

തുടർന്ന് കുമളി പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തമിഴ്‌നാട് പോലീസും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഗുരുതരമായി പരിക്കേറ്റ ഏഴുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം തേനി മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.