തൃശൂർ: 53കാരിയെ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. തളിക്കുളം സ്വദേശി ഷാജിതയാണ് മരിച്ചത്.
വലപ്പാട് സ്വദേശി ഹബീബാണ് പോലീസ് പിടിയിലായത്. സ്വർണം പണയം വയ്ക്കാൻ കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.
ഓട്ടോറിക്ഷ ഡ്രൈവറാണ് ഹബീബ്. ഇന്ന് രാവിലെ 9.30ഓടെയാണ് സംഭവം. ഷാജിത ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. യുവതിയുടെ വീട്ടിൽ നിന്ന് നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തി.
വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് തളർന്ന നിലയിൽ ഷാജിതയെ കണ്ടത്.
മറ്റൊരു മുറിയിൽ നിന്നാണ് അയൽവാസികൾ പ്രതിയെ പിടികൂടിയത്. ഇയാളുടെ പോക്കറ്റിൽ നിന്ന് സ്വർണവും കണ്ടെടുത്തു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.