Click to learn more 👇

ഗോവയിലെ ഓൺലൈൻ ചൂതാട്ട കേന്ദ്രത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം; ലക്ഷങ്ങള്‍ തട്ടിയ ദമ്പതികൾ പിടിയില്‍

  


 

മലപ്പുറം: ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ച് വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളായ ദമ്പതികൾ അറസ്റ്റിൽ.

പൊന്മള സ്വദേശി മുഹമ്മദ് റഷീദ് (32), ഭാര്യ മാവണ്ടിയൂർ സ്വദേശി പട്ടന്‍മാര്‍തൊടിക റംലത്ത് (24) എന്നിവരാണ് അറസ്റ്റിലായത്.  ഗോവയിലെ ഓൺലൈൻ ചൂതാട്ട കേന്ദ്രത്തിൽ പണം നിക്ഷേപിച്ചാൽ വൻ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ഇവർ പണം തട്ടിയിരുന്നത്.

വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി അതിൽ ആളുകളെ ചേർത്താണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. തമിഴ്നാട് ഏർവാടിയിലെ രഹസ്യകേന്ദ്രത്തിൽ നിന്ന് മങ്കട എസ്.ഐ. സി.കെ.നൗഷാദും സംഘവുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

മങ്കട വടക്കാങ്ങര സ്വദേശിനിയുടെ പരാതിയിൽ മങ്കട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തു. നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.  വിഐപി ഇൻവെസ്റ്റ്‌മെന്റ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിൽ പരാതിക്കാരിയുടെ നമ്പർ ആഡ് ചെയ്ത് അത് വഴി ഗോവ കാസിനോയില്‍ നടക്കുന്ന ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നിക്ഷേപിച്ചാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടിരട്ടിയോളം ലാഭവിഹിതം ലഭിക്കുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച്‌ പലപ്പോഴായി അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി ലഭിച്ചിരുന്നു.

തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം മങ്കട 

എസ്ഐ സി.കെ നൗഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ നിരവധി വാട്സാപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കി പലരിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കണ്ടെത്തി.

തട്ടിപ്പ് നടത്തി സമ്പാദിച്ച പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്ന പൊന്മള സ്വദേശി മുഹമ്മദ് റഷീദ്, ഭാര്യ റംലത്ത്, ഭാര്യാസഹോദരൻ മാവണ്ടിയൂർ സ്വദേശി പടമർതൊടി മുഹമ്മദ് റഷീദ് എന്നിവരെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചു.  

റംലയുടെ സഹോദരൻ റഷീദ് നേരത്തെ അറസ്റ്റിലായിരുന്നു.