Click to learn more 👇

എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരിയുടെ നേരെ മൂത്രമൊഴയിച്ച് സഹയാത്രികൻ


 

ന്യൂഡൽഹി: മദ്യലഹരിയിൽ സഹയാത്രികൻ യാത്രക്കാരിയായ യുവതിയുടെ മേൽ മൂത്രമൊഴിച്ചതായി പരാതി.  

നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ എഐ-102 വിമാനത്തിന്റെ ബിസിനസ് ക്ലാസിലാണ് സംഭവം.

നിയമലംഘനം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരൻ പറയുന്നു.

വിമാനത്തിലെ ദുരനുഭവം വിശദീകരിച്ച് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.  

പരാതി നൽകിയിട്ടും നടപടിയെടുക്കാതെ ഡൽഹിയിൽ യാത്രക്കാരൻ വിമാനത്തിൽ നിന്ന് ഇറങ്ങി മടങ്ങിയെന്നും യുവതി പറയുന്നു. ഇത്തരമൊരു സംഭവം കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് പരാതിക്കാരി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഉച്ചഭക്ഷണത്തിന് ശേഷം വിമാനത്തിലെ ലൈറ്റ് ഓഫ് ചെയ്തപ്പോഴാണ് പരാതിയുമായി ബന്ധപ്പെട്ട സംഭവം നടന്നത്.  

മദ്യലഹരിയിലായിരുന്ന യാത്രികന്‍ സീറ്റിന് സമീപം വന്ന് പാന്റിന്റെ സിപ്പ് മാറ്റിയ ശേഷം മൂത്രമൊഴിക്കുകയായിരുന്നെന്ന് പരാതിക്കാരി പറയുന്നു.  

പിന്നീട് അവിടെ നിൽക്കുകയും തന്റെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു. മറ്റ് യാത്രക്കാർ മാറാൻ ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് പോയതെന്നാണ് പരാതി. യുവതിയുടെ വസ്ത്രങ്ങളും ഷൂസും ബാഗും മൂത്രത്തിൽ നനഞ്ഞ നിലയിലായിരുന്നു.  

സംഭവത്തിന് ശേഷം വിമാന ജീവനക്കാർ പുതിയ വസ്ത്രങ്ങൾ നൽകുകയും സീറ്റുകളിൽ ഷീറ്റ് വിരിക്കുകയും ചെയ്തു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ എയർ ഇന്ത്യ പൊലീസിൽ പരാതി നൽകുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സമിതി രൂപീകരിക്കുകയും ചെയ്തു.  കുറ്റക്കാരനായ യാത്രക്കാരനെ യാത്ര വിലക്കണമെന്നും സമിതി ശുപാർശ ചെയ്തു. ഇത് സർക്കാരിന്റെ പരിഗണനയിലാണെന്ന് എയർ ഇന്ത്യ വക്താക്കൾ വ്യക്തമാക്കി.