Click to learn more 👇

കാമുകനുമായുള്ള അവിഹിതം എതിര്‍ത്തു, ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ ഒളിപ്പിച്ചു, യുവതി പിടിയില്‍, കുടുക്കിയത് എ ടി എം കാര്‍ഡ്


ഗുവാഹത്തി: വിവാഹേതര ബന്ധത്തെ എതിർത്ത ഭർത്താവിനേയും അമ്മായിയമ്മയേയും കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജിൽ കഷ്ണങ്ങളാക്കി സൂക്ഷിച്ച യുവതി അറസ്റ്റിൽ.

അസമിലെ നൂൻമതിയിലാണ് ക്രൂരത അരങ്ങേറിയത്. ബന്ദന കലിത, കാമുകൻ ധന്ജിത് ദേക എന്നിവരാണ് അറസ്റ്റിലായത്.  യുവതിയെ പിടികൂടിയപ്പോഴാണ് ഏഴുമാസം മുമ്പ് നടന്ന കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്.

ബന്ദന കലിതയുടെ ഭർത്താവ് അമർജ്യോതിയും അമ്മായിയമ്മ ശങ്കരി ഡേയുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഓഗസ്റ്റ് 17ന് കാമുകന്റെ സഹായത്തോടെ ഇരുവരെയും കൊലപ്പെടുത്തിയെന്ന് യുവതി മൊഴി നൽകി. കൊലപാതകത്തിന് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.  മൂന്ന് ദിവസത്തിന് ശേഷം യുവതിയും കാമുകനും ചേർന്ന് ഗുവാഹത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെ മേഘാലയയിലെ ചിറാപുഞ്ചിയിലേക്ക് ശരീരഭാഗങ്ങൾ കൊണ്ടുപോയി തള്ളുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പാണ് അമർജ്യോതിയും ബന്ദനയും വിവാഹിതരായത്. ബന്ദനയും ധന്‌ജിത്തുമായുള്ള ബന്ധം അമർജ്യോതി അറിഞ്ഞതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. 

ശങ്കരി ഡേയുടെ പേരിലുള്ള അഞ്ച് കെട്ടിടങ്ങളിൽ നാലെണ്ണം വാടകയ്ക്ക് നൽകി. ശങ്കരിഡേയുടെ സഹോദരനായിരുന്നു ഇവരുടെ സാമ്പത്തിക കാര്യങ്ങൾ നോക്കിയിരുന്നത്. ബന്ദനയ്ക്കും ഇതിൽ അതൃപ്തിയുണ്ടായിരുന്നു. ഇതിനിടെ ബന്ദനയുമായുള്ള ബന്ധം പിരിയാാന്‍ അമര്‍ജ്യോതിയും ശങ്കരിഡേയും തീരുമാനിച്ചു.  തുടർന്ന് ഇരുവരെയും കൊല്ലാൻ ബന്ദന തീരുമാനിച്ചു.

കൊലപാതകത്തിന് ശേഷം ഭർത്താവിനെയും അമ്മായിയമ്മയെയും കാണാനില്ലെന്ന് ബന്ദന പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബന്ദന വീണ്ടും പരാതി നൽകി. ശങ്കരി ഡേയുടെ സഹോദരൻ സ്വത്തുക്കൾ തട്ടിയെടുക്കുന്നുവെന്നായിരുന്നു പരാതി.  പോലീസ് നടത്തിയ അന്വേഷണത്തിൽ ഭര്‍തൃമാതാവിന്റെ അക്കൗണ്ടിൽ നിന്ന് എടിഎം കാർഡ് ഉപയോഗിച്ച് അഞ്ച് ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തി. തുടർന്ന് ബന്ദനയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.