ഉള്ളി കർഷകനായ 58 കാരനായ രാജേന്ദ്ര തുക്കാറാം ചവാനാണ് ഈ ദുരനുഭവം നേരിട്ടത്. 70 കിലോമീറ്റർ സഞ്ചരിച്ച് കാര്‍ഷിക വിള മാര്‍ക്കറ്റ് കമ്മിറ്റിയില്‍ ( എ.പി.എം.സി ) കൊണ്ടുപോയി ഉള്ളി വിറ്റത് കിലോയ്ക്ക് ഒരു രൂപ നിരക്കിലാണ് ഉൽപ്പന്നം വിറ്റത്.
എന്നാൽ ചരക്ക് ചാർജും ലോഡിംഗ് ചാർജ്സും മറ്റും കഴിഞ്ഞപ്പോൾ 2 രൂപ 49 പൈസ ബാക്കിയായി. അതിൽ നിന്ന് 49 പൈസ വെട്ടി കുറച്ചതിന് ശേഷം 2 രൂപ ലഭിച്ചു അതും ചെക്കായി, തുക ലഭിക്കാൻ 15 ദിവസമെടുക്കും.
കഴിഞ്ഞ വർഷം ഉള്ളി വിറ്റത് 20 രൂപയ്ക്കായിരുന്നു. എന്നാൽ വിത്ത്, കീടനാശിനികൾ, രാസവളങ്ങൾ തുടങ്ങിയവയുടെ വില വർധിച്ചു. ഇപ്പോൾ വിളവെടുത്ത 512 കിലോയ്ക്ക് പോലും 40,000 രൂപയോളം ചിലവുണ്ട്.
എന്നാൽ ഉള്ളിയുടെ ഗുണനിലവാരം അനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്ന് എപിഎംസിയിലെ വ്യാപാരിയായ നസീർ ഖലീഫ പറയുന്നു. ലേലത്തിന് കൊണ്ടുവന്ന സവാള ഗുണനിലവാരം കുറഞ്ഞതിനാലാണ് ഇങ്ങനെ, നേരത്തെ കിലോയ്ക്ക് 18 രൂപ വരെ നൽകിയിരുന്നു. കഴിഞ്ഞ തവണ കൊണ്ടുവന്ന ഉള്ളിക്ക് 14 രൂപയാണ് നൽകിയത്. ഗുണനിലവാരം കുറഞ്ഞ ഉള്ളി ഇവിടെ കൊണ്ടുവരുന്നത് പതിവാണ്. ഇപ്പോൾ എല്ലാം കമ്പ്യൂട്ടറൈസ്ഡ് ആയതിനാൽ ചെക്കാണ് നൽകുന്നത്
ഇതിനു മുൻപും ഇത്രയും ചെറിയ തുകയുടെ ചെക്കുകൾ നൽകിയിട്ടുണ്ടെന്ന് നസീർ ഖലീഫ പറഞ്ഞു.
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഉയർന്ന ഗുണമേന്മയുള്ള ഉള്ളിയുടെ 25 ശതമാനത്തിൽ കൂടുതൽ കർഷകർക്ക് ലഭിക്കുന്നില്ല. 30 ശതമാനം ഇടത്തരം ഗുണനിലവാരമുള്ളവയാണ്. ബാക്കിയെല്ലാം ഗുണനിലവാരം കുറഞ്ഞവയാണെന്നും വിദഗ്ധർ പറയുന്നു.
മഹാരാഷ്ട്രയിലെ കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നമാണ് ഉള്ളിയുടെ വിലയിടിവ്. ഒരു കിലോ ഉള്ളിക്ക് ഒരു രൂപ മാത്രമാണ് കർഷകർക്ക് ലഭിക്കുന്നത്. വിലത്തകര്‍ച്ചയാണെങ്കിലും നിലവിലുള്ള ഉല്‍പന്നങ്ങള്‍ വില്‍ക്കുകയല്ലാതെ കര്‍ഷകര്‍ക്ക് വേറെ മാര്‍ഗമില്ല.