Click to learn more 👇

അശ്ലീല സൈറ്റ് സ്ഥിരമായി കാണുന്നവരെ നേരെയാക്കാന്‍ കേരള പൊലീസിന്റെ പദ്ധതി, 9497 900 200, ഈ നമ്പറിൽ വിളിച്ചാല്‍ മതി ബാക്കി ഡി ഡാഡ് നോക്കിക്കൊള്ളും



കണ്ണൂർ: മൊബൈൽ ഗെയിമുകൾക്കും പോൺ സൈറ്റുകൾക്കും അടിമകളായ കുട്ടികളെ കൗൺസിലിങ്ങിലൂടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ കേരള പോലീസ് ആവിഷ്‌കരിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡിക്ഷൻ പദ്ധതി) മാർച്ച് ആദ്യവാരം പ്രവർത്തനമാരംഭിക്കും.

തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ആദ്യം.

ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. പ്രോജക്ട് കോർഡിനേറ്ററും പോലീസ് കോഓർഡിനേറ്ററും ഇവിടെയുണ്ടാകും. ജില്ലകളിൽ അഡീഷണൽ എസ്പിമാരായിരിക്കും നോഡൽ ഓഫീസർമാർ.  വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശിശു വികസനം എന്നീ വകുപ്പുകളും സഹകരിക്കും.

ആദ്യഘട്ടത്തിൽ ഓൺലൈനായാണ് കൗൺസലിങ്. മാറാത്തവരെ ജില്ലാ കേന്ദ്രങ്ങളിൽ എത്തിച്ച് ചികിത്സ നൽകും.

ലോക്ക്ഡൗൺ കാലത്തെ ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ചെങ്കിലും കുട്ടികളുടെ ഫോൺ ഉപയോഗം കുറഞ്ഞിട്ടില്ല. ഓൺലൈൻ ഗെയിമുകൾക്ക് കീഴടങ്ങിയവർ നിരവധിയാണ്.  ഈ സാഹചര്യത്തിലാണ് ഡിജിറ്റൽ കൗൺസലിങ് എന്ന ആശയത്തിന് പൊലീസ് തുടക്കമിട്ടത്.

വിളിക്കേണ്ട നമ്പർ 9497 900 200

പദ്ധതിയുടെ ചെലവ്

1.30 കോടി

  കുട്ടികളുമായി നേരിട്ട് പ്രശ്നപരിഹാരം നടത്താം. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും അധ്യാപകരുടെയും സഹായത്തോടെ ഇത്തരക്കാരെ കണ്ടെത്തി കൗൺസിലിങ് നൽകാനും പദ്ധതിയുണ്ട്.

 പി.സുനോജ് കുമാർ,കോർഡിനേറ്റർ,

  ഡി ഡാഡ്, കണ്ണൂർ

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.