Click to learn more 👇

കൃഷി ഓഫീസര്‍ ജിഷമോള്‍ക്ക് മാഫിയ ബന്ധം, പ്രമുഖരുമായി അടുപ്പം: കള്ളനോട്ട് കേസില്‍ അടിമുടി ദുരൂഹത


ആലപ്പുഴ: കള്ളനോട്ട് കേസിൽ അറസ്റ്റിലായ കൃഷി ഓഫീസർ എം.ജിഷാമോളെ സസ്പെൻഡ് ചെയ്തതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്.

ജിഷയ്ക്ക് മാഫിയ ബന്ധങ്ങളുണ്ടെന്നും പ്രമുഖരുമായി അടുപ്പമുണ്ടെന്നുമാണ് പുതിയ റിപ്പോർട്ട്. ജിഷയെ ചോദ്യം ചെയ്തതിൽ മുഖ്യപ്രതിയെ കുറിച്ച് സൂചന ലഭിച്ചതായാണ് സൂചന. ആലപ്പുഴയിലെ ഈ പ്രമുഖനാണ് ജിഷയ്ക്ക് കള്ളനോട്ട് നൽകിയതെന്നാണ് അറിയുന്നത്. ആലപ്പുഴയിൽ ആയോധന കലയുമായി ബന്ധപ്പെട്ട ആളാണ്.  ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ഇതിനിടെ ജിഷയെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. കോടതി ഉത്തരവ് പ്രകാരമാണ് നടപടി. ഇന്നലെ ജയിലിൽ ഇയാളുടെ പെരുമാറ്റം അസാധാരണമായിരുന്നു.  

ജിഷയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും മൂന്ന് വർഷമായി ഇതിന് മരുന്ന് കഴിക്കുന്നുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രിയാണ് ജിഷയെ മാവേലിക്കര ജയിലിൽ നിന്ന് തിരുവനന്തപുരത്തെ സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്.  പത്ത് ദിവസത്തേക്കാണ് ഈ മാറ്റം.

അതേസമയം ജിഷയ്ക്ക് പിന്നിൽ വൻ സംഘമുണ്ടെന്ന് സൂചനയുണ്ട്. ഫാഷൻ ഷോയും മോഡലിംഗുമാണ് ജിഷയുടെ ഇഷ്ട വിനോദം. ഇതുവഴി അവർക്ക് നല്ല വരുമാനം ലഭിക്കുന്നു. ജിഷയുടെ ജീവിതം തന്നെ ദുരൂഹതകൾ നിറഞ്ഞതാണെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. പോലീസിനോടും ഓഫീസിലുള്ളവരോടും ഭർത്താവിനെക്കുറിച്ച് പലതരത്തിലുള്ള കാര്യങ്ങൾ അവർ പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവ് മലപ്പുറത്തെ ഒരു കോളേജില്‍ അദ്ധ്യാപകനാണ് എന്നാണ് ജിഷ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗിന്റെ ബിസിനസ് ആണെന്നാണ് ഇവര്‍ പൊലീസിനോട് പറഞ്ഞത്. 

ജിഷ താമസിക്കുന്നിടത്ത് സുഹൃത്തുക്കൾ എന്ന ലേബലിൽ നിരവധി പേർ ജിഷയെ കാണാനെത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഫാഷൻ ഷോയിലും മോഡലിങ്ങിലും സജീവമായ ജിഷ വിവിധ ഫാഷൻ ഷോകളിൽ പങ്കെടുത്തിട്ടുണ്ടെന്നും ഈ രംഗത്ത് നിരവധി സമ്മാനങ്ങളും ക്യാഷ് അവാർഡുകളും നേടിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ബിഎസ്‌സി അഗ്രികൾച്ചറൽ ബിരുദധാരിയായ ഇവർ നേരത്തെ എയർ ഹോസ്റ്റസായി ജോലി ചെയ്തിരുന്നുവെന്നാണ് വിവരം. 2013ൽ കൃഷി ഓഫീസറായി ജോലിയിൽ പ്രവേശിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്.  വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.