Click to learn more 👇

കോഴിക്കോട് ദമ്പതിമാരെ ബലംപ്രയോഗിച്ച് കാറിൽ കയറ്റി; ഭാര്യയെ വഴിയിൽ ഉപേക്ഷിച്ചു, ഭർത്താവിനെ കൊണ്ടുപോയി


 

കോഴിക്കോട്: താമരശ്ശേരിയില്‍ ദമ്ബതിമാരെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. ദമ്ബതിമാരെ ബലം പ്രയോഗിച്ച്‌ വാഹനത്തില്‍ കയറ്റിയ ശേഷം ഭാര്യയെ വഴിയില്‍ ഇറക്കിവിട്ട് ഭര്‍ത്താവുമായി അക്രമി സംഘം കടന്നുകളഞ്ഞു.

പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി, ഭാര്യ സെനിയ എന്നിവരെയാണ് ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. എന്നാല്‍ വഴിയില്‍ വെച്ച്‌ സെനിയയെ ഇറക്കിവിട്ടു. പിടിവലിക്കിടെ സെനിയക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഷാഫിയെ കൊണ്ടുപോയ സംഘത്തെ കുറിച്ച്‌ വിവരമില്ല. താമരശേരി പൊലീസ് അന്വേഷണം തുടങ്ങി.

ഇന്ന് രാത്രി പത്ത് മണിക്ക് ശേഷമാണ് സംഭവം നടന്നത്. ഷാഫിയുടെയും സെനിയോയുടെയും വീട്ടിലെത്തിയാണ് അക്രമി സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. അക്രമികള്‍ മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ നല്‍കിയിരിക്കുന്ന മൊഴി. വിദേശത്ത് ബിസിനസുകാരനായിരുന്നു ഷാഫി. പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഷാഫിയെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നാണ് വിവരം. കാറിലെത്തിയ നാലംഗ സംഘമാണ് ഇരുവരെയും തട്ടിക്കൊണ്ടുപോയത്.


'ശബ്ദം കേട്ട് ഞാന്‍ വീടിന് പുറത്തേക്ക് പോയി. അപ്പോള്‍ അവരെ (ഷാഫിയെ) നാല് പേര്‍ ചേര്‍ന്ന് വലിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. അന്നേരം ഞാനും അനിയന്റെ ഭാര്യയും ഉണ്ടായിരുന്നു. ഞങ്ങള്‍ തടയാന്‍ ശ്രമിച്ചു. അപ്പോള്‍ എന്നെയും പിടിച്ച്‌ കാറിലേക്ക് കയറ്റി. പക്ഷെ കാറിന്റെ ഡോര്‍ അടക്കാന്‍ പറ്റിയില്ല. കുറച്ച്‌ ദൂരം പോയ ശേഷം എന്നെ ഇറക്കിവിട്ടു,'- സെനിയോ പറഞ്ഞു.

സെനിയോ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമികള്‍ വന്നത്. ഇവര്‍ തൂവാല കൊണ്ട് മുഖം മറച്ചിരുന്നുവെന്നാണ് സെനിയോ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. താമരശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.