Click to learn more 👇

'കൂടെ വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് നിരന്തരം ഭീഷണി'; പത്താം ക്ലാസില്‍ മുഴുവന്‍ എ പ്ലസ് നേടിയ രാഖിശ്രീയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ 28കാരനെന്ന് പിതാവ്


 തിരുവനന്തപുരം: പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിനി രാഖിശ്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണവുമായി പിതാവ് രാജീവന്‍.

ചിറയിന്‍കീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28കാരന്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ആറ് മാസം മുമ്ബ് ഒരു ക്യാമ്ബില്‍ വച്ചാണ് പെണ്‍കുട്ടി യുവാവിനെ പരിചയപ്പെട്ടത്. പിന്നീട് ഇയാള്‍ കുട്ടിക്കൊരു മൊബൈല്‍ ഫോണ്‍ നല്‍കി. വിളിച്ച്‌ കിട്ടിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാനുള്ള നമ്ബറുകളും നല്‍കി. തന്നോടൊപ്പം വന്നില്ലെങ്കില്‍ വച്ചേക്കില്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഉള്‍പ്പെടെയുള്ള തരത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

ഭീഷണിക്കത്തുകളും നല്‍കി. ഈ മാസം 16ന് ബസ് സ്റ്റോപ്പില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും രാഖിശ്രീയുടെ പിതാവ് പറഞ്ഞു.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ചിറയിന്‍കീഴ് പൊലീസ് കേസെടുത്തു. ഇന്നലെയാണ് ദേവു എന്ന് വിളിക്കുന്ന രാഖിശ്രീ (15)യെ വീട്ടിലെ ടോയ്‌ലറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദ വിലാസം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്ബതികളുടെ മകളാണ് രാഖിശ്രീ.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.