Click to learn more 👇

48കാരന്‍ പിടിയില്‍; പങ്കാളിയുടെ ശരീരം കഷ്ണങ്ങളാക്കി; കയ്യും കാലും ഫ്രിഡ്‌ജില്‍, തല കവറിലാക്കി ഉപേക്ഷിച്ചു,


 ഹൈദരാബാദ്: ശ്രദ്ധാ വാല്‍ക്കര്‍ മോഡല്‍ കൊലപാതകം ഹൈദരാബാദില്‍. യുവതിയെ കുത്തികൊലപ്പെടുത്തിയതിനുശേഷം ശരീരഭാഗങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഇന്നലെ ബി ചന്ദ്രമോഹൻ എന്നയാളെ (48) ഹൈദരാബാദ് പൊലീസ് അറസ്റ്റ് ചെയ്തു.

വൈ അനുരാധ റെഡ്ഡി (55) എന്ന സ്‌ത്രീയാണ് കൊല്ലപ്പെട്ടത്.

സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ: തീഗാല്‍ഗുഡ റോഡിന് സമീപത്തായുള്ള മുസി നഗറിലെ അഫ്‌ല്‍ നഗര്‍ കമ്മ്യൂണിറ്റി ഹാളിന് എതിര്‍വശത്തായുള്ള മാലിന്യം തള്ളുന്ന സ്ഥലത്ത് ഒരു കറുത്ത കവറില്‍ സ്‌ത്രീയുടെ തല കണ്ടെത്തിയതായി മേയ് 17ന് ഒരു പരാതി ലഭിച്ചു. തുടര്‍ന്ന് ഒരാഴ്‌ചയോളം നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കണ്ടുപിടിച്ചു. ചോദ്യം ചെയ്യലില്‍ കൊല്ലപ്പെട്ടത് അനുരാധയാണെന്ന് തെളിഞ്ഞു.

അനുരാധയും ചന്ദ്രമോഹനും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ചന്ദ്രമോഹന്റെ വീട്ടിലായിരുന്നു അനുരാധ താമസിച്ചിരുന്നത്. 2018 മുതല്‍ പ്രതി അനുരാധയില്‍ നിന്ന് ഏഴ് ലക്ഷത്തോളം രൂപ വാങ്ങിയിരുന്നു. എന്നാലിത് തിരിച്ചുകൊടുത്തില്ല. അനുരാധ പണം തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിന് പിന്നില്‍. അനുരാധയെ കൊലപ്പെടുത്താൻ ചന്ദ്രമോഹൻ പദ്ധതിയിട്ടിരുന്നു. മേയ് 12ന് പണം തിരികെ തരാത്തതിന്റെ പേരില്‍ ഇരുവരും വഴക്കിടുകയും അനുരാധയുടെ നെഞ്ചിലും വയറിലുമായി പ്രതി കുത്തികൊലപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് ശരീരം കഷ്ണങ്ങളാക്കി ഉപേക്ഷിക്കുന്നതിനായി കല്ല് മുറിക്കുന്ന രണ്ട് ഉപകരണങ്ങള്‍ വാങ്ങി. തുടര്‍ന്ന് മൃതദേഹത്തിന്റെ തലവെട്ടി ഒരു കറുത്ത കവറിനുള്ളിലാക്കി. കൈകളും കാലുകളും വെട്ടിമാറ്റി ഫ്രിഡ്‌ജില്‍ സൂക്ഷിച്ചു. ഉടല്‍ സ്യൂട്ട്‌കേസിനുള്ളിലും സൂക്ഷിച്ചു. മേയ് 15ന് വെട്ടിമാറ്റിയ തല മാലിന്യം തള്ളുന്ന സ്ഥലത്ത് ഉപേക്ഷിച്ചു. പ്രതി ഫിനൈയില്‍, ഡെറ്റോല്‍, പെര്‍ഫ്യൂെം അഗര്‍ബത്തി, കര്‍പൂരം, സ്‌പ്രേ എന്നിവ ദിവസവും ശരീരഭാഗങ്ങളില്‍ പ്രയോഗിക്കുമായിരുന്നു. കൂടാതെ അനുരാധ ജീവിച്ചിരിപ്പുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ അനുരാധയുടെ ഫോണില്‍ നിന്ന് മെസേയ്ക്ക് അയക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇയാള്‍ പിടിയിലാവുന്നത്.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.