Click to learn more 👇

അശ്വതി അച്ചു 'ട്രാപ്പില്‍; പൊലീസുകാരെ ഉള്‍പ്പെടെ ഹണിട്രാപ്പില്‍ കുടുക്കി; തട്ടിപ്പിന് മറ്റു പെണ്‍കുട്ടികളുടെ ചിത്രങ്ങളും

 


തിരുവനന്തപുരം: അശ്വതി അച്ചു, അനുശ്രീ അനു തുടങ്ങിയ പേരുകളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തി പൊലീസുകാരെ വട്ടകറക്കിയ യുവതി അറസ്റ്റില്‍.

68 കാരനില്‍ നിന്ന് വിവാഹ വാഗ്ദാനം നല്‍കി 40,000 രൂപ തട്ടിയ കേസിലാണ് അശ്വതി അറസ്റ്റിലായത്. പൊലീസുദ്യോഗസ്ഥരെയും രാഷ്ട്രീയക്കാരെയും ഉള്‍പ്പെടെ ഹണിട്രാപ്പില്‍ കുടുക്കിയ 'അശ്വതി അച്ചു' പിടിയിലാകുന്നത് ആദ്യമാണ്.

സമൂഹ മാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്ന മറ്റു പെണ്‍കുട്ടികളുടെ ഫോട്ടോ തട്ടിപ്പിനായി ഇവര്‍ ഉപയോഗിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. മുന്‍പ് കൊല്ലം സ്വദേശിനിയുടെ ഫോട്ടോ ഉപയോഗിച്ച്‌ തട്ടിപ്പ് നടത്തിയപ്പോള്‍, ആ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് യുവതിക്കെതിരെ ആദ്യ പരാതി എത്തുന്നത്.

ഇതിന് പിന്നാലെയാണ് പൊലീസുകാരെ ഉള്‍പ്പെടെ തട്ടിച്ച വാര്‍ത്തകളും പുറത്തു വന്നത്. തലസ്ഥാനത്തെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവുമായെന്ന് ആരോപിക്കപ്പെട്ട സംഭാഷണവും പുറത്തു വന്നിരുന്നു. ഇതിനിടെയാണ് പൂവാര്‍ സ്വദേശിയുടെ പരാതിയിലാണ് അശ്വതി അച്ചു പിടിയിലാകുന്നത്.

40,000 രൂപയുടെ ബാധ്യത തീര്‍ത്താലേ വിവാഹം കഴിക്കാന്‍ സാധിക്കൂ എന്ന് ഇവര്‍ പറഞ്ഞതിനെ തുടര്‍ന്ന് പരാതിക്കാരന്‍ പരാതിക്കാരന്‍ പണം നല്‍കി. തൊട്ടടുത്ത ദിവസം വിവാഹം കഴിക്കാം എന്നു വിശ്വസിപ്പിച്ച ശേഷം കടന്നു കളയുകയായിരുന്നു. ശ്രമിച്ചെങ്കിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതി വാടകയ്ക്കു താമസിക്കുന്ന ഫ്ലാറ്റില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

കൊല്ലം റൂറല്‍ പൊലീസിലെ എസ് ഐയുടെ പരാതിയിലാണ് അഞ്ചല്‍ സ്വദേശിനിയായ യുവതിക്കെതിരെ ആദ്യം കേസ് എടുത്തത്. തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തിരുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ ശേഷം പലപ്പോഴായി ഒരു ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി വാങ്ങിയെന്നാണ് അന്ന് പൊലീസുകാരന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.

കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതി ഏതാനും വര്‍ഷങ്ങളായി തിരുവനന്തപുരത്താണ് താമസം. പൊലീസുകാരെ തിരഞ്ഞ് പിടിച്ച്‌ സൗഹൃത്തിലാക്കിയ ശേഷം അശ്ലീല ചാറ്റിങ്ങിലടക്കം ഏര്‍പ്പെടുകയും പിന്നീട് അതിന്റെ പേരില്‍ ഭീഷണിപ്പെടുത്തുന്നതുമാണ് രീതി.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.