Click to learn more 👇

15കാരിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ചു; പ്രമുഖര്‍ക്ക് പ്രിയപ്പെട്ട ആള്‍ദൈവം പിടിയില്‍


 വിശാഖപട്ടണം: 15കാരിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത ആള്‍ദൈവം പിടിയില്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂര്‍ണാനന്ദ(64)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആശ്രമത്തിന്റെ കീഴിലുള്ള അനാഥാലയത്തില്‍ താമസിച്ചിരുന്ന കുട്ടിയെയാണ് കഴിഞ്ഞ രണ്ട് വര്‍ഷമായി ഇയാള്‍ പീഡിപ്പിച്ചിരുന്നത്. ആന്ധ്രാപ്രദേശിലെ പ്രമുഖരെല്ലാം ജ്ഞാനാനന്ദ ആശ്രമത്തിലെ സ്ഥിരം സന്ദര്‍ശകരാണ്.

അനാഥാലയത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി പൊലീസിനെ വിവരമറിയിച്ചതോടെയാണ് പൂര്‍ണാനന്ദയുടെ തനി നിറം പുറത്തായത്. ഈസ്റ്റ് ഗോതാവരി ജില്ലയിലെ രാജമുദ്രി സ്വദേശിയായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരിച്ചതിന് പിന്നാലെ ബന്ധുക്കളാണ് ആശ്രമത്തില്‍ ഏല്‍പ്പിച്ചത്. രണ്ട് വര്‍ഷം മുമ്ബാണ് തന്നെ സ്വാമി ആദ്യമായി പീഡിപ്പിച്ചതെന്നും, അന്ന് രാത്രി മുറിയിലേയ്ക്ക് വിളിച്ചുവരുത്തി ഉപദ്രവിക്കുകയായിരുന്നുവെന്നും കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി സ്വാമിയുടെ കിടപ്പുമുറിയില്‍ കുട്ടിയെ ബന്ധിയാക്കിയിരിക്കുകയായിരുന്നു. ചങ്ങലകൊണ്ട് കട്ടിലില്‍ ബന്ധിപ്പിച്ച ശേഷമാണ് ഇയാള്‍ പുറത്തേയ്ക്ക് പോയിരുന്നതെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയിലുണ്ട്.

ജോലിക്കാരുടെ സഹായത്തോടെ ഇക്കഴിഞ്ഞ 23നാണ് കുട്ടി ആശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വഴിയില്‍ വച്ച്‌ പരിചയപ്പെട്ട ഒരു സ്ത്രീയാണ് പെണ്‍കുട്ടിയെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി തെളിഞ്ഞതോടെ പൂര്‍ണാനന്ദയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആശ്രമത്തിലെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 2012ലും അറസ്റ്റിലായ ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.


മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.