Click to learn more 👇

ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ ഒപ്പം താമസിച്ച ബ്രസീലുകാരന്‍ കുത്തിക്കൊന്നു


 ണ്ടനില്‍ ഇന്ത്യൻ വിദ്യാര്‍ത്ഥിനിയെ ബ്രസീലുകാരൻ കുത്തിക്കൊന്നു. ഹൈദരാബാദ് സ്വദേശിനിയായ കൊന്തം തേജസ്വിനി (27) ആണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച്ച വെംബ്ലിയോണില്‍ തേജസ്വിനി താമസിച്ച അപാര്‍ട്മെന്റില്‍ വെച്ചായിരുന്നു സംഭവം.

തേജസ്വിനിയും സുഹൃത്തുക്കളും താമസിച്ചിരുന്ന അപാര്‍ട്മെന്റില്‍ ഒരാഴ്ച്ച മുമ്ബാണ് പ്രതിയായ ബ്രസീലുകാരൻ അന്റോണിയോ ലോറൻസോ ഡി മൊറിയാസ് (23) താമസിക്കാൻ എത്തിയതെന്നാണ് യുവതിയുടെ ബന്ധു വിജയ് പൊലീസിനോട് പറഞ്ഞത്. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. തേജസ്വിനിയെ കുത്തിയ ശേഷം രക്ഷപ്പെട്ട പ്രതിയെ പിന്നീട് പൊലീസ് പിടികൂടി അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കഴിഞ്ഞ ദിവസം രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 24 വയസ്സുള്ള യുവാവും 23 കാരിയേയുമാണ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തത്. ഇതില്‍ യുവതിയെ പിന്നീട് വിട്ടയച്ചു. യുവാവ് കസ്റ്റഡിയില്‍ തുടരുകയാണ്.

കുത്തേറ്റ് ചികിത്സയില്‍ കഴിയേയാണ് മരണപ്പെട്ടതെന്നാണ് വിവരം ലഭിച്ചതെന്ന് തേജസ്വിനിയുടെ ബന്ധുക്കള്‍ പറയുന്നു. ഉന്നത വിദ്യാഭ്യാസത്തിനായി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തേജസ്വിനി ലണ്ടനിലേക്ക് പോയത്.

അതേസമയം, ആക്രമണത്തില്‍ തേജസ്വിനിക്കൊപ്പം മറ്റൊരു യുവതിക്കും പരിക്കേറ്റതായി ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്.

അക്രമണത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം തുടരുകയാണെന്നും സുരക്ഷയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആശങ്കകള്‍ മനസ്സിലാക്കുന്നുവെന്നും പൊലീസ് അറിയിച്ചു.

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.