കുട്ടികള്‍ കളിക്കുന്നതിനിടെ ഫുട്ബോള്‍ വാഹനത്തില്‍ തട്ടിയെന്ന് പറഞ്ഞ് പൊലീസ് പന്ത് പിടിച്ചെടുത്തതായി പരാതി.
നെട്ടൂര്‍ പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ കളിച്ച കുട്ടികളുടെ ഫുട്ബോള്‍ പനങ്ങാട് പൊലീസ് പിടിച്ചെടുത്തെന്നാണ് ആരോപണം. പൊലീസും കുട്ടികളും തമ്മിലുള്ള വാക്കു തകര്‍ത്തിന്റെ വീഡിയോയും പുറത്തു വന്നു.
വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ പുറത്തു വന്നത്. വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുമ്ബോള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നുണ്ടായിരുന്നു. വാഹനം മാറ്റണമെന്നും പന്ത് കൊള്ളുമെന്നും പൊലീസിനോട് പറഞ്ഞതായി കുട്ടികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പൊലീസ് അതിനു തയാറായില്ല.
അതിനിടെ പന്ത് പൊലീസ് വാഹനത്തില്‍ കൊണ്ടു. ഇതോടെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയര്‍ത്തു. പിന്നാലെ ഫുട്ബോള്‍ ജീപ്പിലിട്ട് പൊലീസ് കൊണ്ടുപോയി. പന്ത് തിരിച്ചു തരാൻ കുട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാകാതെ പന്തുമായി പൊലീസ് പോയെന്നാണ് പരാതി.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഗ്രൗണ്ടില്‍ കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ വാഹന പരിശോധനയ്ക്കായി പനങ്ങാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ അവിടെയെത്തി. വാഹനം മാറ്റണമെന്നും അല്ലെങ്കില്‍ പന്തു കൊള്ളുമെന്നും പറഞ്ഞെങ്കിലും പൊലീസ് തയാറായില്ലെന്ന് കുട്ടികള്‍ പറയുന്നു.
കളിക്കുന്നതിനിടെ വാഹനത്തില്‍ ഫുട്ബോള്‍ തട്ടിയതോടെ എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടികളോടു കയര്‍ക്കുകയും ഫുട്ബോള്‍ വാഹനത്തില്‍ എടുത്തിട്ട് കൊണ്ടുപോകുകയുമായിരുന്നു. പന്ത് തിരികെ നല്‍കാൻ കുട്ടികള്‍ പലപ്രാവശ്യം ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥര്‍ തയാറായില്ലെന്നാണ് പരാതി.
അതേസമയം ലഹരിക്കേസില്‍ നേരത്തെ പ്രതിയായ യുവാവും ഗ്രൗണ്ടിലുണ്ടായിരുന്നു. ഇയാള്‍ മനപൂര്‍വം പന്ത് വാഹനത്തിലേക്ക് അടിച്ചതാണെന്ന് പൊലീസ് പറയുന്നു. കുട്ടികള്‍ ഫുട്ബോള്‍ കളിക്കുന്നതിനു പൊലീസ് എതിരല്ല. സ്റ്റേഷനില്‍ വന്ന് കുട്ടികള്‍ക്ക് എപ്പോള്‍ വേണെമെങ്കിലും പന്ത് കൈപ്പറ്റാമെന്നും പൊലീസ് വ്യക്തമാക്കി.