Click to learn more 👇

പാലക്കാട് 17കാരിയെ 32കാരന്‍ വിവാഹം കഴിച്ചു; കല്യാണം സാമ്ബത്തിക പരാധീനത മുതലെടുത്തെന്ന് പൊലീസ്, ദമ്ബതികള്‍ ഒളിവില്‍


 ചെര്‍പ്പുളശ്ശേരിയില്‍ തൂത ഭഗവതിക്ഷേത്രത്തില്‍ നടന്ന ബാലവിവാഹത്തില്‍ വരനുള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുത്ത്പോലീസ്.

17 വയസുള്ള, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 32കാരന്‍ വിവാഹം കഴിച്ച സംഭവത്തിലാണ് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തത്. ബാലവിവാഹ നിരോധന നിയമം ചുമത്തി വരന്‍ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടില്‍ മണികണ്ഠന്‍, പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും അന്വേഷണം നടത്തും. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാമ്ബത്തിക ദൈന്യത മുതലെടുത്തായിരുന്നു വിവാഹമെന്നാണ് പോലീസ് പറയുന്നത്. 

ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുമെതിരേ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്. ജൂണ്‍ 29നാണ് ചെര്‍പ്പുളശേരി സ്വദേശിയായ 17കാരിയുടെ വിവാഹം നടന്നത്.

ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ വിവാഹത്തില്‍ പങ്കെടുത്തു. വിവാഹം നടന്നെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി പോലീസിനോട് റിപ്പോര്‍ട്ട് തേടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് അന്വേഷണം തുടങ്ങിയതോടെ…

മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.