Click to learn more 👇

കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ; വൈറസ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവര്‍ത്തകന്; കോഴിക്കോട് കൂടുതല്‍ കണ്ടെയിൻമെന്റ് സോണുകള്‍


 

കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 24 വയസുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്.

ലക്ഷണങ്ങളുണ്ടായിരുന്ന രണ്ടാമത്തെ ആരോഗ്യപ്രവര്‍ത്തകന് നിപയല്ല. ഇതോടെ നിപ ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3 ആയി. രോഗം ബാധിച്ച രണ്ടുപേര്‍ നേരത്തെ മരിച്ചിരുന്നു. ആദ്യം മരിച്ചയാളുടെ സമ്ബര്‍ക്കപ്പട്ടികയില്‍ പെട്ടയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

വൈറസ് ബാധിച്ച്‌ ആദ്യം മരിച്ചാളുടെ 9 വയസ്സുള്ള ആണ്‍കുട്ടി, 24കാരനായ ബന്ധു എന്നിവരാണ് ആരോഗ്യപ്രവര്‍ത്തകന് പുറമേ, നിപ ബാധിച്ച്‌ ചികിത്സയിലുള്ളത്. 9 വയസ്സുള്ള കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്.കുട്ടിക്കു വേണ്ടി മോണോക്ലോണല്‍ ആന്റിബോഡി ഇന്നെത്തും.

സമ്ബര്‍ക്ക പട്ടികയും കോണ്ടാക്‌ട് ലിസ്റ്റും തയ്യാറായി വരുന്നു. റൂട്ട് മാപ്പുകള്‍ പ്രസിദ്ധീകരിച്ചു. ഇതുവരെ 706 രപേരാണ് കോണ്ടാക്‌ട് ലിസ്റ്റിലുള്ളത്. 77 പേര്‍ ഹൈറിസ്‌ക് കോണ്ടാക്‌ട് ലിസ്റ്റിലാണ്. ഇതില്‍ 153 ആരോഗ്യപ്രവര്‍ത്തകരുണ്ട്. ഹൈറിസ്‌ക് കോണ്ടാക്‌ട് ആളുകളെ വീടുകളില്‍ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്.

കണ്ടെയിന്‍മെന്റ് സോണുകളില്‍ വാര്‍ഡ് തിരിച്ച്‌ സന്നദ്ധ പ്രവര്‍ത്തകരുടെ ടീം സജ്ജീകരിക്കും. വോളണ്ടിയര്‍മാര്‍ക്ക് ബാഡ്ജ് നല്‍കും. ഐസൊലേഷനില്‍ കഴിയുന്നവരെ വൊളണ്ടിയര്‍മാര്‍ സഹായിക്കും. ഐസൊലേഷന് കൂടുതല്‍ സജ്ജീകരണങ്ങള്‍ ഒരുക്കും. ലക്ഷണങ്ങള്‍ ഉള്ളവര്‍ മാത്രം മെഡിക്കല്‍ കോളജിലേക്ക് പോയാല്‍ മതിയാകുമെന്നും മന്ത്രി അറിയിച്ചു.

നിപ സ്ഥിരീകരച്ച സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ കണ്ടെയിൻമെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. നാല് പഞ്ചായത്തുകളിലെ 11 വാര്‍ഡുകള്‍ കൂടി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചു.

കായക്കൊടി ഗ്രാമപഞ്ചായത്തിലെ 10,11,12,13 വാര്‍ഡുകളും ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാര്‍ഡുകളും തിരുവള്ളൂരിലെ 7,8,9 വാര്‍ഡുകളും പുറമേരിയിലെ വാര്‍ഡ് നാലിലെ തണ്ണിര്‍പ്പന്തല്‍ ടൗണ്‍ ഉള്‍പ്പെട്ട പ്രദേശവുമാണ് പുതിയതായി കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചത്. 

നിപബാധയെ തുടര്‍ന്ന് പുതിയ ചികില്‍സാ മാര്‍ഗരേഖയും പുറപ്പെടുവിച്ചിട്ടുണ്ട്. രോഗികളുമായി നേരിട്ട് സമ്ബര്‍ക്കമുള്ളവര്‍ക്ക് ക്വാറന്റൈൻ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പനിയുള്ളവര്‍ ഉടൻ തന്നെ ചികിത്സ

തേടണം. ആശുപത്രികളില്‍ അണുബാധ നിയന്ത്രണ സംവിധാനം കൃത്യമായി നടപ്പാക്കണമെന്നും പുതിയ ചികിത്സ മാര്‍ഗരേഖയില്‍ പറയുന്നു.

ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14,15 വാര്‍ഡുകള്‍, മരുതോങ്കര ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,12,13,14 വാര്‍ഡുകള്‍, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 1,2,7,8,9,20 വാര്‍ഡുകള്‍, കുറ്റ്യാടി ഗ്രാമപഞ്ചായത്തിലെ 3,4,5,6,7,8,9,10 വാര്‍ഡുകള്‍, കായക്കൊടി ഗ്രാമപഞ്ചായത്തിലെ 5,6,7,8,9,10,11,12,13 വാര്‍ഡുകള്‍, കാവിലും പാറ ഗ്രാമപഞ്ചായത്തിലെ 2,10,11,12,13,14,15,16 വാര്‍ഡുകള്‍,വില്യാപ്പള്ളി 3,4,5,6,7 വാര്‍ഡുകള്‍, ചങ്ങരോത്ത് പഞ്ചായത്തിലെ 1,2,19 വാര്‍ഡുകള്‍, പുറമേരിയിലെ 13ാം വാര്‍ഡും നാലാം വാര്‍ഡിലെ തണ്ണിര്‍പ്പന്തല്‍ ടൗണ്‍ ഉള്‍പ്പെട്ട പ്രദേശവുമാണ് നിലവില്‍ കണ്ടെയിൻമെന്റ് സോണുകള്‍.

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.