സിസിടിവി ക്യാമറിയില്‍ പതിഞ്ഞ വേഷപ്പകര്‍ച്ചയുടെ ദൃശ്യങ്ങള്‍ കണ്ടാല്‍ ആരും ഒന്ന് നോക്കി നില്‍ക്കും.
എന്നാല്‍ ഇതൊരു ഫാൻസി ഡ്രസ് മത്സരമല്ലെന്നതാണ് കൗതുകം. ആ വല്ലാത്തൊരു വേഷപ്പകര്‍ച്ചയ്ക്ക് പിന്നിലെ കലാകാരനെ തേടുകയാണ് പൊലീസ്. മോഷണശ്രമത്തിനിടെ ഉള്ള കള്ളന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പെലീസിന്റെ അന്വേഷണം.
നിലമ്ബൂര്‍ വടപുറം പാലപ്പറമ്ബിലെ വീട്ടില്‍ നടന്ന സംഭവത്തിന്റേതാണ് സിസിടിവി ദൃശ്യങ്ങള്‍. കഴിഞ്ഞ 31ന് രാത്രി ഒരാള്‍ മാസ്കും തൊപ്പിയും ധരിച്ച് പൂട്ടിക്കിടക്കുന്ന വീടിന്റെ മതില്‍ ചാടിക്കടക്കുന്നു. പറമ്ബിലെ തൂമ്ബയെടുത്ത് വീടിന്‍റെ പൂട്ട് പൊളിക്കാനാണ് ശ്രമം. ഓടാമ്ബല്‍ തകര്‍ന്നുവീണെങ്കിലും വാതില്‍ തുറക്കാൻ കഴിഞ്ഞില്ല. കുറെ നേരത്തെ ശ്രമത്തിനൊടുവില്‍ വരാന്തയിലിരുന്ന് മദ്യപിച്ചു. പിന്നെ മുണ്ട് മാറി പാന്റും ടി ഷര്‍ട്ടും ധരിച്ച് വീണ്ടും ശ്രമം, അതും പാളി. അല്‍പസയത്തിന് ശേഷം മിഡിയും ടോപ്പും ധരിച്ച് സ്ത്രീവേഷം.
വീടിനകത്ത് കയറാൻ കഴിയില്ലെന്ന് മനസിലായതോടെ വീണ്ടും വസ്ത്രം മാറി. മോഷണം നടക്കില്ലെന്ന് ഉറപ്പായതോടെ മതില് ചാടി പുറത്തേക്ക്. ഇതിനിടെ പലതവണ ക്യാമറയില്‍ നോക്കിയും അല്ലതെയും വിചിത്രമായ പെരുമാറ്റം. വീടുതുറക്കാൻ പിറ്റെന്ന് ഉടമസ്ഥരെത്തിയപ്പോഴാണ് മോഷണ ശ്രമം മനസ്സിലായത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചോള്‍ കണ്ടത് അഞ്ചുമണിക്കൂര്‍ നേരം നീണ്ട മോഷണ ശ്രമവും കളളന്‍റെ വേഷപ്പകര്‍ച്ചയും.
വെഞ്ചാലിയില്‍ ജെയിംസി്നറെ മകള്‍ ജെയ്സിയുടെതാണ് വീട്. ഇവര്‍ വിദേശത്തായതിനാല്‍ ഇടക്കിടെ വീട് തുറന്ന് വൃത്തിയാക്കുക സമീപത്ത് താമസിക്കുന്ന പിതാവ് ജെയിംസ് ആണ്. തുടര്‍ന്ന് സിസിടി ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ സമീപിച്ചു. മോഷ്ടാവ് മാനസികാസ്വാസ്ഥ്യമുളള ആളെന്നാണ് പൊലീസ് സംശയം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നിലമ്ബൂര്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്