Click to learn more 👇

മൂന്ന് ഉസ്താദുമാര്‍ അറസ്റ്റില്‍; മദ്രസയിലെത്തിയ കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി


 


മദ്രസയിലെത്തിയ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ യുപി സ്വദേശി ഉള്‍പ്പെടെ മൂന്ന് ഉസ്താദുമാര്‍ അറസ്റ്റിലായി.

കൊല്ലം കുളത്തൂപ്പുഴ ഓന്തുപച്ച തടത്തരികത്ത് വീട്ടില്‍ നിന്നും മാങ്കാട് വില്ലേജില്‍ കടയ്ക്കല്‍ കാഞ്ഞിരത്തുമൂട് ബിസ്മി ഭവനില്‍ താമസിക്കുന്ന എല്‍ സിദ്ധിഖ് (24), തൊളിക്കോട് പുളിമൂട് സബീന മൻസിലില്‍ നിന്നും തൊളിക്കോട് കരീബ ഓഡിറ്റോറിയത്തിന് സമീപം ജാസ്മിൻ വില്ലയില്‍ വാടകയ്ക്ക് താമസിക്കുന്ന എസ് മുഹമ്മദ് ഷമീര്‍ (28), ഉത്തര്‍പ്രദേശിലെ ഖേരി ജില്ലയില്‍ ഗണേഷ്‌പുര്‍ ഖൈരിയില്‍ മുഹമ്മദ് റാസാളള്‍ ഹഖ് (30) എന്നിവരാണ് അറസ്റ്റിലായത്. 

കഴിഞ്ഞ ഒരു വര്‍ഷമായി പ്രതികള്‍ നെടുമങ്ങാട്ട് മദ്രസ നടത്തിവരികയായിരുന്നു. ഇവിടെ വച്ച്‌ കൊച്ചു കുട്ടികളെ പലവട്ടം ലൈംഗിക പീഡനത്തിനു വിധേയരാക്കുകയായിരുന്നുവെന്നാണ് പരാതി. രക്ഷിതാക്കള്‍ ഇത് ചോദ്യം ചെയ്തെങ്കിലും പ്രതികള്‍ കുറ്റം സമ്മതിച്ചില്ല. പിന്നീട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് പരാതി നല്‍കുകയായിരുന്നു.

ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കാട്ടാക്കട ഡിവൈ എസ് പി ഷിബു, നെടുമങ്ങാട് എസ് എച്ച്‌ ഒ എ ഒ സുനില്‍, എസ് ഐ സുരേഷ് കുമാര്‍, ഷാജി, സി പി ഒമാരായ സി ബിജു, ദീപ, അജിത്ത് മോഹൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 

 മലയാളി സ്പീക്ക്സ്‌ ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.