നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി പരിഗണനയില്‍ ദർശനത്തിന് അവസരമൊരുക്കിയതിനെതിരെ കടുത്ത വിമർശനവുമായി ഹൈക്കോടതി.
കുട്ടികളടക്കം നിരവധി തീർഥാടകർ കാത്തുനില്‍ക്കുമ്ബോള്‍ സിനിമാ താരത്തിന് കൂടുതല്‍ സമയം ദർശനത്തിന് അനുമതി നല്‍കിയത് എന്തുകൊണ്ടാണെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.
ഉത്തരവാദികള്‍ക്കെതിരെ കർശന നടപടി വേണമെന്ന് നിർദേശിച്ച കോടതി സിസിടിവി ദൃശ്യങ്ങളടക്കം ഹാജരാക്കാനും നിർദേശിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് ദിലീപും സംഘവും ശബരിമലയില്‍ പ്രത്യേക പരിഗണനയില്‍ ദർശനം നടത്തിയത്. ശബരിമലയില്‍ മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന ഭക്തർക്കാണ് ഇതുമൂലം കൃത്യമായി ദർശനം നടത്താനാകാതെ മടങ്ങിപ്പോകേണ്ടിവന്നതെന്ന് കോടതി വിമർശിച്ചു. ഹരിവരാസനം ചൊല്ലിത്തീരും വരെ സോപാനത്തിന് മുന്നില്‍ പൊലീസ് അകമ്ബടിയോടെ ദിലീപിന് തൊഴുത് നില്‍ക്കാൻ ആരാണ് നില്‍ക്കാൻ ആരാണ് അവസരമൊരുക്കിയതെന്നും ദേവസ്വം ബെഞ്ച് ആരാഞ്ഞു.
ദിലീപിനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. മുൻ ഉത്തരവുകള്‍ക്ക് വിരുദ്ധമായിട്ടാണ് വിഐപി ദർശനം നടത്തിയത്, ദേവസ്വം ബോർഡ് അടക്കം ബന്ധപ്പെട്ട കക്ഷികളുടെ മറുപടി സത്യവാങ്മൂലം കിട്ടിയശേഷം എന്തു വേണമെന്ന് ആലോചിക്കാം എന്നും കോടതി വ്യക്തമാക്കി. ശനിയാഴ്ച സിസിടിവി ദ്യശ്യങ്ങള്‍ ഹാജരാക്കണം. തിങ്കളാഴ്ച ദേവസ്വം കമ്മിഷണർ വിശദീകരണം നല്‍കണമെന്നുമാണ് കോടതി നിർദേശം. സുനില്‍ കുമാർ എന്ന സുനില്‍ സ്വാമിക്ക് ശബരിമലയില്‍ പ്രത്യേക പരിഗണന നല്‍കിയതിനെയും കോടതി കഴിഞ്ഞദിവസം വിമർശിച്ചിരുന്നു. ആർക്കും പ്രത്യേക പരിഗണന നല്‍കേണ്ടതില്ലെന്നാണ് കോടതി നിലപാട്.