Click to learn more 👇

പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് പി.ശശി പറഞ്ഞിട്ട്, സതീശനോട് മാപ്പ്; നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, എം.എല്‍.എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടത് മമത -പി.വി. അൻവര്‍


 

പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പി.ശശി പറഞ്ഞിട്ടാണെന്ന് പി.വി അൻവർ. താൻ തന്നെ ഉന്നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി.സതീശന് ഉണ്ടായ അപമാനത്തിന് കേരള സമൂഹത്തോടും പ്രതിപക്ഷ നേതാവിനോടും മാപ്പ് അപേക്ഷിക്കുന്നുവെന്നും അൻവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സതീശൻ 150 കോടി രൂപ കണ്ടെയ്നറില്‍ കടത്തിയെന്ന് അൻവർ നിയമസഭയില്‍ പറഞ്ഞിരുന്നു.


നിലമ്ബൂരില്‍ മത്സരിക്കില്ലെന്നും അന്‍വര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന് നിരുപാധിക പിന്തുണ നല്‍കും. നിലമ്ബൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കും. പിണാറിയിസത്തിന് എതിരായ അവസാനത്തെ ആണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലമ്ബൂരില്‍ ഡിസിസി പ്രസിഡന്‍റ് വി.എസ് ജോയിയെ സ്ഥാനാര്‍ഥിയാക്കണം. 


മലയോര മേഖലയിലെ പ്രശ്നം ജോയിക്കറിയണം.സിപിഎം നേതാക്കളുടെ പേര് ഇപ്പോള്‍ പറയുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ആര്യാടന്‍ ഷൗക്കത്തിനെ പരിഹസിച്ച അന്‍വര്‍ ആരാണ് ആര്യാടൻ ഷൗക്കത്തെന്നും സിനിമ പിടിച്ച്‌ നടക്കുകയാണെന്നും പറഞ്ഞു. ഷൗക്കത്തിനെ താന്‍ പിന്തുണക്കില്ലെന്നും വ്യക്തമാക്കി.

''കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി. നിലമ്ബൂരില്‍ വിജയിപ്പിച്ച ജനങ്ങള്‍ക്ക് നന്ദി. എംഎല്‍എയാവാൻ സഹായിച്ച ഇടതുപക്ഷ നേതാക്കള്‍ക്കും പ്രവർത്തകർക്കും നന്ദി. 11-ാം തിയതി സ്പീക്കർക്ക് രാജിവയ്ക്കുമെന്ന് ഇ-മെയില്‍ വഴി അറിയിച്ചിരുന്നു. രാജി സ്വീകരിക്കേണ്ടത് സ്പീക്കറാണ്.


മമത ബാനര്‍ജിയോട് വീഡിയേ കോണ്‍ഫറന്‍സ് വഴി സംസാരിച്ചിരുന്നു. വന്യജീവി ആക്രമണവുമായി ബന്ധപെട്ട വിഷയങ്ങളാണ് ചർച്ച നടത്തിയത്. പാർലമെൻ്റില്‍ വന്യജീവി പ്രശ്നങ്ങള്‍ ഉയർത്തണമെന്ന് പറഞ്ഞു.പാർലമെൻ്റില്‍ ഈ വിഷയം ഉന്നയിക്കാമെന്ന് മമ്മത ബനാർജി അറിയിച്ചു. രാഹുല്‍ ഗാന്ധിയുമായും വിഷയം ചർച്ച ചെയ്യാമെന്ന് മമത ഉറപ്പ് നല്‍കി.


അടുത്ത നിയമസഭ തെരഞ്ഞെടുപ്പില്‍ ടിഎംസിയുമായി സഹകരക്കാമെന്ന് പറഞ്ഞു. പക്ഷെ മലയോര ജനതക്കായി ഉടൻ രാജി വയ്ക്കണമെന്ന് പറഞ്ഞു. വിഷയം ഡിഎംകെ നേതാക്കളുമായും ബിഷപ്പുമാരുമായും നിലമ്ബൂരിലെ ചില ആളുകളുമായി സംസാരിച്ചു. സുജിത് ദാസിൻ്റെ ഇടപെടല്‍ ഒരു സമുദായത്തെ ക്രിമിനലുകളാക്കി ചിത്രീകരിച്ചു. സിപിഎം നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥര്‍ക്കും പി.ശശിക്കുമെതിരെ വാര്‍ത്താസമ്മേളനം നടത്തിയത്. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഉറപ്പ് നല്‍കിയ നേതാക്കള്‍ പിന്നോട്ട് പോയി. അവർ പിന്നീട് പിൻമാറി. തന്നെ നിയോഗിച്ചവർ ഫോണ്‍ എടുക്കാതെ ആയി. മുഖ്യമന്ത്രി ഒറ്റയടിക്ക് തന്നെ തള്ളി പറഞ്ഞു. താൻ ഒരു പാട് പാപഭാരങ്ങള്‍ ചുമന്ന് നടക്കുന്നു...''അന്‍വര്‍ പറഞ്ഞു.


ഓൺലൈൻ വാർത്തകൾ വാട്സാപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. വാർത്ത വാട്സ്ആപ് ഗ്രുപ്പായ മലയാളി സ്പിക്ക്സിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക